ഹൈദരാബാദ്: ‘പക വീട്ടാനുള്ളതാണ്’ എന്ന വാക്യം അക്ഷരംപ്രതി നടപ്പാക്കുകയായിരുന്നു വ െള്ളിയാഴ്ച ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇന്ത്യയും വിൻഡീസും തമ്മിൽ നടന്ന ആദ്യ ട്വൻറി20 കാണികൾക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിച്ചുവെങ്കിലും കാണികളുടെ മനസ്സിൽ തങ്ങിനിൽക്കുന്നത് മത്സരത്തിനിെട കോഹ്ലി നടത്തിയ നോട്ട്ബുക്ക് സെലിബ്രേഷനാണ്.
ഇതിനെന്താണിത്ര പ്രത്യേകത എന്നറിയണമെങ്കിൽ രണ്ടുവർഷം പിറകോട്ടു പോകണം. 2017ൽ ജമൈക്കയിൽ നടന്ന ട്വൻറി20 മത്സരത്തിൽ 39 റൺസെടുത്ത കോഹ്ലിയെ ഔട്ടാക്കിയ വിൻഡീസ് താരം കെസ്റിക് വില്യംസ് വിക്കറ്റ് നോട്ട്ബുക്കിൽ കുറിച്ചിട്ട് സ്വതഃസിദ്ധമായ ശൈലിയിൽ ‘നോട്ട്ബുക്ക് സെലിബ്രേഷൻ’ നടത്തിയാണ് ഇന്ത്യൻ നായകനെ യാത്രയാക്കിയത്.
ഹൈദരാബാദിൽ ഇന്ത്യൻ ഇന്നിങ്സിെൻറ 16ാം ഓവറിൽ വില്യംസിെൻറ പന്തിൽ ലെഗ് സൈഡിൽ ഫ്ലിക്ക് ഷോട്ടിലൂടെ സിക്സർ നേടിയ കോഹ്ലി പോക്കറ്റിൽനിന്ന് നോട്ട്ബുക്ക് കീറിയെടുത്ത് മൂന്നു പ്രാവശ്യം കരീബിയൻ താരത്തിെൻറ ആഘോഷരീതി ആവർത്തിച്ച് അതേ നാണയത്തിൽ മറുപടി പറഞ്ഞു.
വിക്കറ്റിനിടയിലെ ഓട്ടത്തിനിടയിൽ കോഹ്ലിയെ തടസ്സപ്പെടുത്തിയ വില്യംസിനെതിരായ കോഹ്ലിയുടെ പ്രതികരണം ആരാധകർ ആവേശത്തോെട ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.