ചെന്നൈ: തമിഴ്നാട് പ്രീമിയർ ക്രിക്കറ്റ് ലീഗിൽ (ടി.എൻ.പി.എൽ) വാതുവെപ്പ് നടന്നതായി സംശയം. അജ്ഞാതകേന്ദ്രത്തിൽനിന്ന് ചില ടി.എൻ.പി.എൽ താരങ്ങൾക്ക് വാട്സ്ആപ് സന്ദേ ശം ലഭ്യമായതാണ് ഇതിന് കാരണമായത്. കളിക്കാർ വിഷയം ബി.സി.സി.െഎയുടെ അഴിമതി നിരോധന വിഭാഗം യൂനിറ്റിെൻറ (എ.സി.യു) ശ്രദ്ധയിൽപെടുത്തി. എ.സി.യു ചീഫ് അജിത്സിങ് ഇക്കാര്യം സ് ഥിരീകരിച്ചിട്ടുണ്ട്. സന്ദേശങ്ങളുടെ ഉറവിടം സംബന്ധിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും രാജ്യാന്തര താരങ്ങളൊന്നും സംശയത്തിെൻറ നിഴലിലില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് കോച്ചുമാരും ഫസ്റ്റ്ക്ലാസ് കളിക്കാരും ഉൾപ്പെടെ ചിലർ അന്വേഷണ പരിധിയിലാണ്. ഗുജറാത്ത്, കൊൽക്കത്ത എന്നിവിടങ്ങളിലെ സംഘമാണിതിനു പിന്നിൽ. ഏപ്രിലിൽ ടി.എൻ.പി.എല്ലിലെ ഒരു ടീം ഉടമക്ക് നാലുകോടി രൂപ ൈകമാറിയതായും ആരോപണമുണ്ട്. ടീമിനെ വാതുവെപ്പ് ഏജൻറുമാരുടെ നിയന്ത്രണത്തിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസിൽ പരാതി നൽകാനും എ.സി.യു ആലോചിക്കുന്നുണ്ട്.
അതേസമയം, ടി.എൻ.പി.എൽ കളിക്കാരുമായി വാതുവെപ്പുകാർ ബന്ധപ്പെട്ടതായ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഇതുമായി ബന്ധപ്പെട്ട് ബി.സി.സി.െഎയുടെ ഭാഗത്തുനിന്ന് അന്വേഷണമുണ്ടായിട്ടില്ലെന്നും തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ കേന്ദ്രങ്ങൾ അറിയിച്ചു.
2016 മുതലാണ് െഎ.പി.എൽ മാതൃകയിൽ എട്ട് ടീമുകളെ സംഘടിപ്പിച്ച് മത്സരം നടത്തുന്നത്. ഇൗയിടെ ടി.എൻ.പി.എല്ലിലെ ‘കാഞ്ചി വീരൻസ്’ ടീമിെൻറ ഉടമയും ക്രിക്കറ്റ് താരവുമായിരുന്ന വി.ബി. ചന്ദ്രശേഖർ സാമ്പത്തിക ബാധ്യതയുടെ പേരിൽ ആത്മഹത്യ ചെയ്തത് ഏറെ വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.