റാഞ്ചി: കളിമുടക്കി മഴയെത്തിയെങ്കിലും ഒാസീസിനെതിരായ ആദ്യ ട്വൻറി 20 മത്സരത്തിൽ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം. ഏറെനേരം മഴ മത്സരം തടസ്സപ്പെടുത്തിയപ്പോൾ, ഡക്വെർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം ആറ് ഒാവറിൽ 48 ആക്കി പുതുക്കി നിശ്ചയിക്കുകയായിരുന്നു. ചെറിയ ലക്ഷ്യത്തിനരികെ രോഹിത് ശർമയെ (11) നഷ്ടമായെങ്കിലും ശിഖർ ധവാനും (15) ക്യാപ്റ്റൻ വിരാട് കോഹ്ലിയും (22) മൂന്നുപന്തുകൾ ബാക്കിയിരിക്കെ കളി ജയിപ്പിച്ചു. നേരത്തെ ആദ്യം ബാറ്റു ചെയ്ത ആസ്േട്രലിയ 18.4 ഒാവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എടുത്തുനിൽക്കവെയാണ് മഴയെത്തിയത്.
ടോസ് നേടിയ ഇന്ത്യ ആസ്േട്രലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഭുവനേശ്വർ കുമാറിെൻറ ആദ്യ ഒാവറിൽ തന്നെ രണ്ടു േഫാറുകൾ പായിച്ച് ക്യാപ്റ്റെൻറ ചുമതലയേറ്റെടുത്ത വാർണർ (8) കളിതുടങ്ങിയതോടെ മത്സരം ഒാസീസിന് അനുകൂലമാവുമെന്ന് തോന്നിച്ചിരുന്നു. എന്നാൽ, അഞ്ചാം പന്തിൽ വാർണറെ ബൗൾഡാക്കി ഭുവനേശ്വർതന്നെ കളി തിരിച്ചുവിട്ടു. ട്വൻറി 20 സ്െപഷലിസ്റ്റ് മാക്സ്വെല്ലിെൻറതായിരുന്നു പിന്നീടുള്ള ഉൗഴം. തുടർച്ചയായ നാലാം മത്സരത്തിലും മാക്സ്വെല്ലിനെ (17) യുസ്വേന്ദ്ര ചഹൽ തന്നെ പുറത്താക്കി. പതറാതെ മറുവശത്ത് സ്കോറിങ്ങിന് ശ്രമിച്ച ആരോൺ ഫിഞ്ചിനെ (42) കുൽദീപ് യാദവും പുറത്താക്കിയതോടെ ഒാസീസിെൻറ കൂട്ടത്തകർച്ചയാണ് കണ്ടത്. ഹെഡ് (9), ഹെൻറിക്വസ് (8), ഡാനിയൽ ക്രിസ്റ്റ്യൻ (9), ടിം പെയ്ൻ (17), നഥാം കോൾട്ടർ (1) എന്നിവർ വന്നപോലെതന്നെ തിരിച്ചുകയറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.