ടോണ്ടൻ: ഞായറാഴ്ച ഇന്ത്യക്കെതിരായ നിർണായക മത്സരത്തിൽ പാക് ടീമിെൻറ ഇപ്പോഴത്തെ ഫീൽഡിങ് ദോഷംചെയ്യുമെന്ന് ക്യാ പ്റ്റൻ സർഫ്രാസ് അഹമ്മദ്. കളി ജയിക്കാൻ പാക് ഫീൽഡർമാർ ഇനിയും ഉണരേണ്ടതുണ്ട്. ആസ്ട്രേലിയയോട് 41 റൺസിന് പരാജയപ്പെട്ട മത്സരത്തിൽ ടീമിെൻറ ഫീൽഡിങ് നിരാശപ്പെടുത്തി.
ഒാസീസ് സ്കോർചെയ്ത 307 റൺസിൽ ഒാപണർമാരായിരുന്നു നിർണായകമായത്. 107 റൺസെടുത്ത വാർണറും 82 റൺസെടുത്ത ഫിഞ്ചും ഫീൽഡർമാർക്ക് അവസരം നൽകിയിരുന്നെങ്കിലും നഷ്ടപ്പെടുത്തി. ഫിഞ്ച് 33ൽ നിൽക്കെ ആസിഫലി വിട്ടുകളഞ്ഞു. പിറകെ ആസിഫലി തന്നെ വാർണറെയും വിട്ടുകളഞ്ഞു.
അതിന് വലിയ വിലയാണ് നൽകേണ്ടി വന്നതെന്നും സർഫ്രാസ് പറഞ്ഞു. അതേസമയം, ബൗളർമാരുടെ പ്രകടനത്തിൽ തൃപ്തിയുണ്ട്. വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള മുഹമ്മദ് ആമിറിെൻറ പ്രകടനം എടുത്തുപറയേണ്ടതാണെന്നും പാക് ക്യാപ്റ്റൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.