ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിൻറൺ ചരിത്രത്തിൽ സ്വർണലിപികളാൽ എഴുതപ്പെട്ട രണ്ട് താരങ്ങൾ. പി.വി സിന്ധുവും സൈന നെഹ്വാളും. ക്രിക്കറ്റിൽ മാത്രം ഒതുങ്ങി നിൽകുമായിരുന്ന ഇന്ത്യൻ കായിക രംഗത്തെ രാജ്യാന്തര നേട്ടങ്ങൾ കൊണ്ട് മറ്റ് കായിക ഇനങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച അനേകം താരങ്ങളിലെ രണ്ട് െപൺകുട്ടികൾ. ഇരുവരും ഹൈദരാബാദ് സ്വദേശികൾ.
എന്നാൽ ഒരേ ഇനത്തിൽ മൽസരിക്കുന്നവർക്കിടയിലെ തൊഴിൽപരമായ അകൽച്ചക്ക് പുറമേ സൈനയും സിന്ധുവും തമ്മിലുള്ള പടലപ്പിണക്കങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇരുവരും പരസ്പരം ഏറ്റുമുട്ടിയപ്പോഴൊക്കെ കോർട്ടിന് ചുറ്റും ജനപ്രളയമുണ്ടായി.
സൈനയും സിന്ധുവും തമ്മിലുള്ള കോർട്ടിനകത്തെ പോരാട്ടം എല്ലാർക്കുമറിയാവുന്ന കാര്യമാണെങ്കിലും പുറത്ത് ഇരുവരും സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ടോയെന്ന് സംശയിക്കാത്തവർ ചുരുക്കമായിരിക്കും. ഒടുവിൽ സിന്ധു തന്നെ അതിന് വിശദീകരണവുമായി എത്തി.
‘‘ഞങ്ങൾ സുഹൃത്തുക്കളാണ്’’ പക്ഷെ ‘‘ഹായ് ബൈ സുഹൃത്തുക്കളാണെന്ന് മാത്രം’’ അത്ര തന്നെ. പരിശീലന മത്സരങ്ങൾ സൈനയുമൊത്ത് കളിക്കാറുണ്ട്, പക്ഷെ സംസാരിക്കാനോ സൗഹൃദം പുതുക്കാനോ സമയം കിട്ടാറില്ല. ഞങ്ങൾക്ക് പരിശീലനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനാലാണത്, ഹിന്ദുസ്ഥാൻ ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ സിന്ധു പറഞ്ഞു.
മത്സരിക്കാനായി കോർട്ടിലിറങ്ങുേമ്പാൾ എതിരാളിയെ തോൽപിക്കാനുള്ള ത്വര സ്വാഭാവികമാണ്. വിജയിക്കാനാണ് മത്സരിക്കുന്നത്. കോർട്ടിനകത്തെ ശത്രുത മാത്രമാണത് സിന്ധു കൂട്ടിച്ചേർത്തു. രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റ്മുട്ടിയപ്പോൾ ഇരുവരും ഒാരോ മൽസരങ്ങളിൽ വിജയിച്ചിരുന്നു.
നിലവിൽ പിബിഎൽ ടൂർണമെൻറിലെ ചെന്നൈ സ്മാഷേർസ് ടീമിലാണ് സിന്ധു. സൈന നെഹ്വാൾ അവാധെ വാരിയേഴ്സിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.