മഡ്രിഡ്: 2006ൽ ഇറ്റലിയുടെ ലോക ചാമ്പ്യൻ നായകൻ ഫാബിയോ കന്നവാേരാ ചൂടിയ ഫിഫ ലോക ഫുട്ബാളർ പുരസ്കാരം ഇക്കുറി വെർജിൽ വാൻഡൈകിലൂടെ മറ്റൊരു പ്രതിരോധ താരത്തിലെത്തുമോ? ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് കിരീടവും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനവും സമ്മാനിച്ച് പി.എഫ്.എ െപ്ലയർ ഒാഫ് ദി ഇയറും പ്രീമിയർ ലീഗിെൻറ സീസണിലെ മികച്ച താരവുമായ വാൻഡൈക് ലോക ഫുട്ബാളിലെ താരപുരസ്കാരത്തിന് യോഗ്യനെന്ന് വിശ്വസിക്കുന്നവരാണ് ഫുട്ബാൾ ലോകം. ഏറ്റവുമൊടുവിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ നൈറ്റിലും മികച്ചതാരമായി നെതർലൻഡ്സിെൻറ പ്രതിരോധ ഭടൻ തെൻറ അവകാശം ഉറപ്പിക്കുന്നു.
യുർഗൻ േക്ലാപ്പിനു കീഴിൽ മുൻനിര മൂർച്ചകൂട്ടുേമ്പാഴും ആടിയുലഞ്ഞ പ്രതിരോധത്തിലേക്ക് ഒഴിച്ച കോൺക്രീറ്റ് കൂട്ടായിരുന്നു വാൻഡൈക്. സതാംപ്ടെൻറ പ്രതിരോധത്തിൽ നിറഞ്ഞുനിന്ന താരത്തെ 2018 ജനുവരിയിൽ റെക്കോഡ് തുകക്ക് ആൻഫീൽഡിലെത്തിക്കുേമ്പാൾ നെറ്റിചുളിച്ചവർ ഏറെയായിരുന്നു. ഒരു പ്രതിരോധതാരത്തിന് 75 ദശലക്ഷം പൗണ്ട് എറിഞ്ഞതിനെ കുറ്റപ്പെടുത്തി. എന്നാൽ, അരങ്ങേറിയ സീസണിൽതന്നെ ലിവർപൂളിെൻറ മതിലായി മാറിയാണ് വാൻഡൈക് മറുപടി നൽകിയത്. ചാമ്പ്യൻസ് ലീഗിൽ ഫൈനൽ ബർത്തും പ്രീമിയർ ലീഗിൽ നാലാം സ്ഥാനവും.
രണ്ടാം സീസൺ പൊന്നായിമാറി. പ്രീമിയർ ലീഗിൽ ഒരു തോൽവിമാത്രം വഴങ്ങി കുതിച്ചവർ ഒരു പോയൻറ് വ്യത്യാസത്തിൽ കിരീടത്തിൽനിന്നു പിന്തള്ളപ്പെട്ടു. കപ്പ് മാഞ്ചസ്റ്റർ സിറ്റി കൊണ്ടുപോയെങ്കിലും ആരാധകമനസ്സ് ജയിച്ചത് ലിവർപൂളായിരുന്നു. ഇപ്പോഴിതാ ആരും മോഹിക്കുന്ന ചാമ്പ്യൻസ് ലീഗ് കിരീടവും. എന്നാൽ, ലോക ഫുട്ബാളർ പുരസ്കാരത്തിന് യോഗ്യൻ ലയണൽ മെസ്സിതന്നെയെന്നാണ് വാൻഡൈകിെൻറ അഭിപ്രായം. ‘‘മെസ്സിയാണ് മികച്ച താരം. ബാലൺഡി ഒാറിന് അദ്ദേഹമാണ് യോഗ്യൻ. എന്നെക്കുറിച്ച് ആലോചിക്കുന്നില്ല. എന്നാൽ, ബഹുമതി തേടിയെത്തിയാൽ സ്വീകരിക്കും’’ -വാർത്തസമ്മേളനത്തിൽ വാൻഡൈക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.