കോഴിേക്കാട്: എതിരാളികളുടെ നെഞ്ച് പിളർക്കുന്ന ജമ്പിങ് സർവുകളുമായി കളംനിറയുന്ന താരം. തകർപ്പൻ ആക്രമണത്തിനുടമ. ചോരാത്ത കൈകളിലൂടെ പ്രതിരോധത്തിെൻറ പൊന്നാപുരംകോട്ട തീർക്കുന്ന കരുത്തൻ. മികച്ച പാസ് റിസീവർ. കളിക്കളത്തിനകത്തും പുറത്തും സൗമ്യ സ്വഭാവംകൊണ്ട് ശ്രദ്ധേയനായ വിബിൻ എം. ജോർജിന് വിശേഷണങ്ങേളറെയാണ്. ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിന് കോഴിക്കോട് വേദിയാകുേമ്പാൾ ഇന്നാട്ടുകാരൻ കൂടിയായ വിബിൻ ശ്രദ്ധേയമായ നേട്ടത്തിനരികിലാണ്. തുടർച്ചയായി 14ാം ദേശീയ ചാമ്പ്യൻഷിപ്പിലാണ് കേരളത്തിനായി ഇൗ 34കാരൻ ജഴ്സിയണിയുന്നത്. 2005ൽ പുണെയിൽ തുടങ്ങിയ പടയോട്ടമാണ് കോഴിക്കോട് എത്തിനിൽക്കുന്നത്. ഫെഡറേഷൻ കപ്പിലെ സാന്നിധ്യംകൂടി കണക്കുകൂട്ടുേമ്പാൾ കേരളത്തിനായി പന്തുതട്ടിയത് 70ലേറെ മത്സരങ്ങളിൽ.
ദേശീയ വോളിയിൽ കേരള പുരുഷടീമിെൻറ അഞ്ച് കിരീടനേട്ടങ്ങളിൽ മൂന്നിലും വിബിൻ ടീമിലുണ്ടായിരുന്നു. 2012ൽ റായ്പുരിൽ ഷാജി കെ. തോമസിെൻറയും 2013ൽ വിജി മനുവിെൻറയും കഴിഞ്ഞവർഷം ചെന്നൈയിൽ രതീഷിെൻറയും നേതൃത്വത്തിൽ കിരീടം നേടിയപ്പോഴായിരുന്നു വിബിെൻറ സാന്നിധ്യം. 2007ൽ ജയ്പുരിൽ ടീമിനെ നയിച്ചത് വിബിനായിരുന്നു. അന്ന് മൂന്നാം സ്ഥാനത്തായിരുന്നു. 2011ൽ പത്തനംതിട്ടയിൽ ഫെഡറേഷൻ കപ്പിൽ കേരളം ജേതാക്കളായപ്പോൾ നായകസ്ഥാനത്ത് ഇൗ ബി.പി.സി.എൽ താരമുണ്ടായിരുന്നു. കഴിഞ്ഞ ദേശീയ ഗെയിംസിൽ കോഴിക്കോട്ട് വോളിബാൾ അരങ്ങേറിയപ്പോഴും കേരള ക്യാപ്റ്റൻ വിബിനായിരുന്നു.
കോഴിക്കോട് സായി കേന്ദ്രത്തിൽ അഗസ്റ്റിന് കീഴിൽ ശാസ്ത്രീയപരിശീലനം തുടങ്ങിയ വിബിൻ െകാച്ചി ബി.പി.സി.എല്ലിൽ അസിസ്റ്റൻറ് മാനേജറാണ്. കോഴിക്കോടിെൻറ കിഴക്കേയറ്റത്ത് മലപ്പുറം ജില്ല അതിരിടുന്ന തോട്ടുമുക്കത്ത് ജനിച്ച താരം ആറ് രാജ്യാന്തര ടൂർണമെൻറുകളിൽ രാജ്യത്തിനായി കളിച്ചിട്ടുണ്ട്. 2007ൽ പാകിസ്താനിൽ നടന്ന ചാമ്പ്യൻഷിപ്പിലായിരുന്നു രാജ്യാന്തര അരങ്ങേറ്റം. പിന്നീട് ഏഷ്യൻ ചാമ്പ്യൻഷിപ്പിലടക്കം കളിച്ചു. ധാക്ക സാഫ് ഗെയിംസിൽ സ്വണം നേടിയ ടീമിലും അംഗമായി. കോഴിക്കോട്ട് സ്വന്തം കാണികൾക്ക് മുന്നിൽ കേരളത്തിന് മികച്ച പ്രകടനം നടത്താനാകുെമന്ന് വിബിൻ പറഞ്ഞു. ടീമിന് കിരീടം നിലനിർത്താനാകുെമന്ന പ്രതീക്ഷയുണ്ട്. ദേശീയ ഗെയിംസിൽ കാണികൾ നൽകിയ പിന്തുണയിൽനിന്ന് ഉൗർജം ആവാഹിച്ച് സെമിെഫെനലിൽ സർവിസസിനെ തോൽപിക്കാനായതും മുൻ കേരള ക്യാപ്റ്റൻ ചൂണ്ടിക്കാട്ടുന്നു.
മാങ്കുടിയിൽ ജോർജിെൻറയും മേഴ്സിയുടെയും മകനായ വിബിെൻറ ഭാര്യ ദിവ്യ ജോസഫും വോളിബാൾ താരമാണ്. കേരളത്തിനും കെ.എസ്.ഇ.ബിക്കും വേണ്ടി കളിച്ചിട്ടുണ്ട്. നിയ, ലിയ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.