അബുജ: ലെസ്റ്റര്‍ സിറ്റിയെ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളാക്കിയ അല്‍ജീരിയന്‍ താരം റിയാദ് മെഹ്റസിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബാളര്‍ക്കുള്ള ആഫ്രിക്കന്‍ പ്ളെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്. ബൊറൂസ്യ ഡോര്‍ട്മുണ്ടിന്‍െറ ഗാബോണ്‍ താരം പിയറി എംറിക് ഒബുമയാങ്ങിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെഹ്റസ് വന്‍കരയുടെ മികച്ച താരമായത്. 2015ലെ അവാര്‍ഡ് ജേതാവ് കൂടിയാണ് ഒബുമയാങ്. 361 പോയന്‍റുമായാണ് മെഹ്റസ് അവാര്‍ഡ് നേടിയത്. ഒബുമയാങ്ങിന് 313 പോയന്‍േറ നേടാനായുള്ളൂ. ലിവര്‍പൂള്‍ താരം സാദിയോ മാനേയാണ് മൂന്നാം സ്ഥാനത്ത്. ലെസ്റ്ററിനായി 17 ഗോളും 10 അസിസ്റ്റും നേടിയാണ് മെഹ്റസ് ക്ളബിന്‍െറ കന്നികിരീടനേട്ടത്തില്‍ നിര്‍ണായക സാന്നിധ്യമായത്. മികച്ച ഭാവിതാരമായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ നൈജീരിയക്കാരന്‍ കെലേച്ചി ഇഹനാച്ചോയെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.