കോഴിക്കോട്: തൻറെ ഇഷ്ട കായികതാരം പി.ടി ഉഷയാണെന്ന് അന്താരാഷ്ട്ര അത്ലറ്റും ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവുമായ പി.യു ചി ത്ര. ഉഷയെപ്പോലെ രാജ്യം മുഴുവൻ അറിയപ്പെടുന്നൊരു അത്ലറ്റാവുകയാണ് സ്വപ്നമെന്നും ഗൾഫ് മാധ്യമം ചെപ്പിൻറെ പുതിയ ലക ്കത്തിലെ ആത്മഭാഷണത്തിൽ അവർ പറയുന്നു.
2017ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് സംഘത്തിൽ ചിത്രക്ക് അവസരം ലഭിച്ചിര ുന്നില്ല. ഇതിന് പിന്നിൽ ഉഷയാണെന്ന് ആരോപണം ഉയരുകയും ടീമിലിടം തേടി ചിത്ര ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കൊച്ചിയിലെ പി.ടി ഉഷ റോഡ് പി.യു ചിത്ര റോഡ് എന്ന് പ്രതിഷേധക്കാർ പുനർനാമകരണം ചെയ്യുകവരെയുണ്ടായി. അന്ന് പുറത്തായതിൽ വേദനയുണ്ടെന്ന് മാത്രം വ്യക്തമാക്കുന്ന താരം പക്ഷെ ഈ വിഷയത്തിൽ ഉഷക്കെതിരെ ഒന്നും പറയുന്നില്ല.
ആത്മഭാഷണത്തിൽ ചിത്രയുടെ വാക്കുകൾ: ''സ്കൂൾ മീറ്റിൽ ആദ്യമായി സ്വർണം നേടി കിതപ്പ് മാറും മുമ്പ് എന്നെ പൊതിഞ്ഞ മാധ്യമപ്രവർത്തകരിലൊരാൾ ആരെപ്പോലെയാവാനാണ് ആഗ്രഹമെന്ന് ചോദിച്ചത് ഇപ്പോഴും ഓർമയുണ്ട്. പി.ടി ഉഷ എന്നായിരുന്നു എൻറെ മറുപടി. ഞാനാദ്യമായി കേട്ടറിഞ്ഞ ഓട്ടക്കാരി. ആരാണ് പി.ടി ഉഷയെന്ന് ആരും ചോദിക്കാറില്ല. കാരണം ഇന്ത്യക്കാർക്ക് മുഴുവൻ അവരെ അറിയാം.
കാലം പല പേരുകളും മായ്ച്ചു കളഞ്ഞെങ്കിലും ഉഷ ഇന്നും എല്ലാവരുടെയും മനസ്സിലുണ്ട്. അതുപോലെ മറവിയുടെ പുറമ്പോക്കിലേക്ക് ഒരുനാളിലും എടുത്തെറിയപ്പെടാതെ എന്നെന്നും കായികപ്രേമികളുടെ ഉള്ളിൽ ട്രാക്ക് നിറഞ്ഞുനിൽക്കുന്നൊരു അത്ലറ്റ് എന്ന സ്വപ്നത്തിന് പിന്നാലെ ഞാനും ഓട്ടം തുടരുകയാണ്.''
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.