ഇനിയെെൻറ ബാപ്പ ഒാേട്ടാറിക്ഷ ഒാടിക്കേണ്ട

കോടികൾ കിലുങ്ങുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനുവേണ്ടി കരാറൊപ്പിട്ട ദിവസം മുഹമ്മദ് സിറാജ് എന്ന 23വയസ്സുകാരൻ പേസ് ബൗളർ മനസ്സിലുറപ്പിച്ചൊരു തീരുമാനമെടുത്തു; വന്ദ്യവയോധികനായ ബാപ്പയെ ഇനി ഒാേട്ടാറിക്ഷ ഒാടിക്കാൻ വിടില്ലെന്ന്. ചെറുപ്രായത്തിൽതന്നെ കുടുംബത്തിെൻറ പ്രാരബ്ദം ഏറ്റെടുത്ത് മാതാപിതാക്കളെ വിശ്രമിക്കാൻവിട്ട സിറാജിന് ഇന്ത്യൻ ടീമിലേക്കുള്ള വിളി അപ്രതീക്ഷിതമായിരുന്നു. ‘‘തീരെ പ്രതീക്ഷിച്ചിരുന്നില്ല. എെൻറ സന്തോഷം എത്രയെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. ബാപ്പയെയും ഉമ്മയെയും ഇക്കാര്യം അറിയിച്ചപ്പോൾ അവർക്ക് മറുപടി പറയാൻ വാക്കുകളില്ലാതെ പോയി’’-സിറാജ് പറയുന്നു.

ബഞ്ചാര ഹിൽസിലെ ഒാേട്ടാറിക്ഷ ഡ്രൈവർ മുഹമ്മദ് ഗൗസിെൻറ മകൻ സിറാജ് സ്റ്റിച്ച് ബാളിൽ കളി തുടങ്ങിയത് രണ്ടുവർഷം മുമ്പാണെന്നത് ആരെയും അതിശയിപ്പിക്കുന്ന കാര്യമാണ്. ടെന്നിസ് ബാളിൽ ക്രിക്കറ്റ് കളിച്ചുവളർന്ന പയ്യെൻറ ആയുധം വേഗതയായിരുന്നു. സുഹൃത്തിെൻറ ഉപദേശത്തെ തുടർന്നാണ് മൂളിപ്പറക്കുന്ന പന്തുകളെ സ്റ്റിച്ച് ബാളിൽ പരീക്ഷിച്ചുതുടങ്ങിയത്. പ്രാദേശിക ക്ലബുകൾക്കുവേണ്ടി വിക്കറ്റ് വാരിക്കൂട്ടിയ സിറാജ് പൊടുന്നനെ ഹൈദരാബാദ് അണ്ടർ 23 ടീമിെൻറ ക്യാമ്പിലെത്തി. അവിടെനിന്ന് സീനിയർ ടീമിലേക്കും അതുവഴി െഎ.പി.എലിലേക്കും. 2.6 കോടിക്കായിരുന്നു കരാർ. ‘സൺറൈസേഴ്സുമായി കരാറൊപ്പിട്ട ദിവസംതന്നെ ബാപ്പയോട് പറഞ്ഞു; ഇനി ഒാേട്ടാറിക്ഷ ഒാടിക്കാൻ പോവേണ്ടെന്ന്. അടുത്തിടെ പുതിയ വീട്ടിലേക്ക് താമസം മാറി. 23ാം വയസ്സിൽ കുടുംബത്തിെൻറ ചുമതല ഏറ്റെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവാനാണ്’^സിറാജ് പറയുന്നു. 


 

Tags:    
News Summary - Mohammed Siraj- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.