വടകര: കോഴിക്കോട്, ഓര്‍ക്കാട്ടേരിയിലെ മജിസിയ ബാനു എന്ന 23 കാരി ‘സ്ട്രോങ് വുമൺ’ എന്ന വി ശേഷണം തന്നോടു തന്നെ ചേര്‍ത്തുപിടിക്കുകയാണ്. ലോക പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില ് ഇരട്ട സ്വര്‍ണം നേടിയാണിത്തവണ താരമായിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം മോസ്കോയില്‍ നടന്ന ഓപണ്‍ കാറ്റഗറി പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ് ക്ലാസിക്ക് 56കിലോ വിഭാഗത്തില ാണ് മജിസിയ സ്വര്‍ണം നേടുന്നത്.
ഇതോടൊപ്പം ഡെഡ് ലിഫ്റ്റ് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണമെഡല്‍ ജേതാവാണ്. ചാമ്പ്യന്‍ഷിപ്പില്‍ സ്ട്രോങ് വുമണ്‍ അവാര്‍ഡും നേടി. മോസ്കോയിലെ മത്സരത്തില്‍ പങ്കെടുത്ത ഏകമലയാളിയും മജിസിയയാണ്. ‘എല്ലാം ദൈവ നിശ്ചയം, സ്വര്‍ണമെഡല്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല. രാജ്യത്തിനുവേണ്ടി നേടാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ട്’ -മജിസിയ ‘മാധ്യമ’ത്തോട് പറഞ്ഞു. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീം ഓവറോള്‍ കരസ്ഥമാക്കുകയും നിരവധി മെഡലുകള്‍ വാരിക്കൂട്ടുകയും ചെയ്തിട്ടുണ്ട്.
മേയ്മാസം ലഖ്നോവില്‍ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയിരുന്നു. മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെൻറല്‍ കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. ഹിജാബ് തെൻറ വ്യക്തിത്വത്തിെൻറ ഭാഗമായി കരുതുന്ന മജിസിയ ഹിജാബിെൻറ കരുത്തുള്ള മലയാളത്തിെൻറ സ്ട്രോങ് വുമണായാണ് അറിയപ്പെടുന്നത്. മൂന്നുതവണ കേരളത്തിെൻറ സ്ട്രോങ് വുമണായി. അഞ്ചു തവണ കോഴിക്കോട് ജില്ലയിലും. ഏഷ്യന്‍ പവര്‍ലിഫ്റ്റിങ്, ദേശീയ അണ്എക്യൂപ്ഡ്, ഏഷ്യന്‍ ക്ലാസിക് പവര്‍ലിഫ്റ്റിങ് എന്നിവയിൽ വെള്ളി നേടി. ബോഡിബില്‍ഡിങ് ചാമ്പ്യന്‍ഷിപ് അരേങ്ങറ്റത്തില്‍ തന്നെ ചാമ്പ്യയായി.
കുട്ടിക്കാലം മുതലേ കായികരംഗത്തോട് താല്പര്യമായിരുന്നു. പിന്നീടെപ്പോഴേ ബോക്സറാവുക എന്നത് വലിയ മോഹമായി. അങ്ങനെ, ജിമ്മില്‍ പരിശീലനം തുടങ്ങി. ആദ്യകാലത്ത് വടകരയിലൊന്നും നല്ല സെൻററുകളില്ലായിരുന്നു. അന്ന് കോഴിക്കോെട്ടത്തിയാണ് പരിശീലനം നടത്തിയത്. പ്രയാസങ്ങള്‍ ഏറെയുണ്ടായിരുന്നെങ്കിലും തെൻറ സ്വപ്നം കൈവിടാതെ കൊണ്ടുനടന്നു. വടകര ഓര്‍ക്കാട്ടേരിയിലെ കല്ലേരി മൊയിലോത്ത് വീട്ടില്‍ അബ്ദുൽ മജീദിെൻറയും റസിയ മജീദിെൻറയും മകളാണ്. സഹോദരന്: മുഹമ്മദ് നിസാമുദ്ദീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.