ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിെൻറ (െഎ.സി.സി) കഴിഞ്ഞവർഷത്തെ മികച്ച താരമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ തിരഞ്ഞെടുത്തു. രാഹുൽ ദ്രാവിഡിനും സചിൻ ടെണ്ടുൽകറിനും ആർ. അശ്വിനും ശേഷം ഇൗ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് കോഹ്ലി. െഎ.സി.സി ഏകദിന-ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായും കോഹ്ലി തിരഞ്ഞെടുക്കപ്പെട്ടു. കോഹ്ലി തന്നെയാണ് മികച്ച ഏകദിന താരവും. ആസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്താണ് മികച്ച ടെസ്റ്റ് താരം. ഇന്ത്യൻ താരങ്ങളായ ചേതേശ്വർ പുജാര, അശ്വിൻ എന്നിവർ െഎ.സി.സിയുടെ കഴിഞ്ഞവർഷത്തെ മികച്ച ടെസ്റ്റ് ടീമിൽ ഇടം നേടിയപ്പോൾ രോഹിത് ശർമയും ജസ്പ്രീത് ബുംറയും ഏകദിന ടീമിൽ ഉൾപ്പെട്ടു. ദക്ഷിണാഫ്രിക്കൻ താരം ക്വിൻറൺ ഡി കോക്കാണ് രണ്ട് ടീമിെൻറയും വിക്കറ്റ് കീപ്പർ.
2016 സെപ്റ്റംബർ മുതൽ 2017 ഡിസംബർ വരെയുള്ള കാലയളവിലെ പ്രകടനത്തിെൻറ അടിസ്ഥാനത്തിലാണ് അവാർഡ് നിർണയിച്ചത്. ഇൗ കാലയളവിൽ എട്ട് ടെസ്റ്റ് സെഞ്ച്വറി നേടിയ കോഹ്ലി 2203 റൺസ് നേടി. ഏകദിനത്തിൽ ഏഴ് സെഞ്ച്വറി ഉൾപ്പെടെ 1818 റൺസും ട്വൻറി20യിൽ 299 റൺസും സ്വന്തമാക്കി. കഴിഞ്ഞ വർഷം ആർ. അശ്വിനായിരുന്നു മികച്ച താരം. ഇംഗ്ലണ്ടിനെതിരെ 25 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ പ്രകടനമാണ് കഴിഞ്ഞവർഷത്തെ മികച്ച ട്വൻറി20 ബൗളിങ്ങായി തിരഞ്ഞെടുത്തത്. പാകിസ്താെൻറ ഹസൻ അലിയാണ് മികച്ച ഭാവിതാരം. അഫ്ഗാൻ താരം റാഷിദ് ഖാനെ െഎ.സി.സിയുടെ അസോസിയറ്റ് പ്ലയർ ഒാഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു.
െഎ.സി.സി ഏകദിന ടീം
വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ബുംറ (ഇന്ത്യ), ഡേവിഡ് വാർണർ (ആസ്ട്രേലിയ), ബാബർ അസം, ഹസൻ അലി (പാകിസ്താൻ), ഡിവില്ലിയേഴ്സ്, ഡികോക് (ദക്ഷിണാഫ്രിക്ക), ട്രെൻഡ് ബോൾട്ട് (ന്യൂസിലൻഡ്), റാഷിദ് ഖാൻ (അഫ്ഗാനിസ്താൻ), ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്).
െഎ.സി.സി ടെസ്റ്റ് ടീം
വിരാട് കോഹ്ലി (ക്യാപ്റ്റൻ), ചേതേശ്വർ പുജാര, ആർ. അശ്വിൻ (ഇന്ത്യ), ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക് (ആസ്ട്രേലിയ), ഡീൻ എൽഗർ, ക്വിൻറൺ ഡി കോക്, റബാദ (ദക്ഷിണാഫ്രിക്ക), ബെൻ സ്റ്റോക്സ്, ആൻഡേഴ്സൺ (ഇംഗ്ലണ്ട്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.