ജക്കാർത്ത: എതിർ ടീമിലെ കളിക്കാരനുമായി കൂട്ടിയിടിച്ച് ഗോൾകീപ്പർക്ക് ദാരുണാന്ത്യം. ഇന്തോനേഷ്യൻ ക്ലബായ ടോർണാഡോയുടെ താരമായ തൗഫീഖ് റാംസേയാണ് മരിച്ചത്. ഇന്തോനേഷ്യയിലെ മൂന്നാംനിര ക്ലബായ വാഗാനക്കെതിരായ മത്സരത്തിനിടെയായിരുന്നു അപകടം.
പന്ത് തടുക്കാനുള്ള ശ്രമത്തിനിടെ എതിർടീമിലെ കളിക്കാരനുമായി തൗഫീഖ് കൂട്ടിയിടിക്കുകയായിരുന്നു. ബോധം നഷ്ടമായ കളിക്കാരനെ ഉടൻ തന്നെ മെഡിക്കൽ സ്റ്റാഫെത്തി സ്ട്രക്ചറിൽ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടു പോയി. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൗഫീഖിന്‍റെ മരണവാർത്ത ക്ലബ് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. തൗഫീഖിന്‍റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ആരാധകരുടേയും ദുഃഖത്തിൽ പങ്കുചേരുകയാണെന്നും ക്ലബ് അറിയിച്ചു. എന്നാൽ, കളിക്കാരനുമായി കൂട്ടിയിടിച്ചതാണോ തൗഫീഖിന്‍റെ മരണത്തിലേക്ക് നയിച്ചതെന്നത് സംബന്ധിച്ച് ക്ലബ് സ്ഥിരീകരണമെന്നും നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.