ക്രൊയേഷ്യ പരിശീലകൻ സ്ലാറ്റ്കോ ഡാലിച് വാർത്താ സമ്മേളനത്തിൽ 

ബ്രസീൽ ടീം ഭയപ്പെടുത്തുന്നത്; ഞങ്ങൾ പൊരുതും - െക്രായേഷ്യൻ കോച്ച് ഡാലിച്

ദോഹ: ഖത്തർ ലോകകപ്പിനുള്ള ബ്രസീൽ ടീം ഭയപ്പെടുത്തുന്നതാണെന്ന് െക്രായേഷൻ പരിശീലകൻ സ്ലാറ്റ്കോ ഡാലിച്. വെള്ളിഴായ്ച എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം വേദിയാകുന്ന പ്രഥമ ക്വാർട്ടർ ഫൈനലിൽ അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലും നിലവിലെ റണ്ണറപ്പായ െക്രായേഷ്യയും ഏറ്റുമുട്ടും. 'ഖത്തർ ലോകകപ്പിലെ കിരീട ഫേവറിറ്റുകളാണ് ബ്രസീൽ. ടൂർണമെൻറിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നാണവർ.

ടീം അംഗങ്ങളെയും അവരുടെ കരുത്തിനെയും അടിസ്ഥാനമാക്കി ഞാൻ ആ ടീമിനെ സൂക്ഷമമായി പരിശോധിച്ചു. അവർ ശരിക്കും ഭയപ്പെടുത്തുന്നവരാണ് -ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഡാലിച് പറഞ്ഞു. 'മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു ടീമിനെ നേരിടുകയെന്നത് ഞങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ പരീക്ഷണമാണ്. കാര്യക്ഷമവും വേഗതയുമേറെയുള്ള താരങ്ങൾ അവർക്കുണ്ട്. മികച്ച ആത്മവിശ്വാസമാണവർക്ക്. ടീമിനുള്ളിൽ തന്നെ മികച്ച അന്തരീക്ഷമുണ്ട്. ഉന്നത നിലവാരത്തിലുള്ള താരങ്ങളാണ് അവർക്ക്. പക്ഷേ, ഞങ്ങൾ നിരാശപ്പെടില്ല, ഞങ്ങൾ പരമാവധി ചെയ്യും' -ഡാലിച് കൂട്ടിച്ചേർത്തു.

'ആത്മവിശ്വാസത്തോടെയാണ് ഞങ്ങൾ മത്സരത്തിൽ പ്രവേശിക്കുന്നത്. അവസരങ്ങൾക്കായി ശ്രമിക്കുകയും അവ സ്വീകരിക്കുകയും ചെയ്യണം. ബ്രസീലിനെതിരെ ആസ്വദിച്ച് കളിക്കും. കളിക്കാർക്ക് വെല്ലുവിളികൾ നേരിടാൻ കഴിയും' -നിർണായക മത്സരത്തിന് മുന്നോടിയായി കോച്ച് പറഞ്ഞു.

നിശ്ചിത സമയത്തും അധിക സമയത്തും 1-1ന് സമനിലയിൽ പിരിഞ്ഞതിനാൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ജപ്പാനെ 3-1ന് പരാജയപ്പെടുത്തിയാണ് െക്രായേഷ്യ അവസാന എട്ടിലേക്ക് യോഗ്യത നേടിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ദക്ഷിണ കൊറിയയെ തകർത്തെറിഞ്ഞാണ് ബ്രസീലിെൻറ ക്വാർട്ടർ യോഗ്യത.

Tags:    
News Summary - We will fight -Croatia coach Zlatko Dalic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.