ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും സാങ്കേതിക തികവാർന്ന പന്തുകളാണ് ഫിഫ ഖത്തറിൽ ഉപയോഗിക്കുന്നത്. സെൻസറുകളും, കാമറുകളുമായി എല്ലാം ഡിജിറ്റലൈസ് ചെയ്ത പന്ത് കൃത്യമായ തീരുമാനങ്ങൾക്ക് 'വീഡിയോ അസിസ്റ്റൻറ് റഫറിയിങ്ങിന്' തുണയാവുന്നു.
സ്റ്റേഡിയങ്ങളിലെ 12 കാമറകളാണ് കളിക്കാരെ മാത്രം നിരീക്ഷിക്കാനായി സ്ഥാപിച്ചത്. പന്തിൻെറ ചലനങ്ങളും, കളത്തിലെ 22 കളിക്കാരുടെ നീക്കങ്ങളും ഈ കാമറയുടെ നിരീക്ഷണത്തിലാവും. സെക്കൻഡിൽ 50 തവണ എന്ന രീതിയിൽ ഓരോ കളിക്കാരൻെറയും ചലനങ്ങൾ കാമറ ഒപ്പിയെടുക്കും.
ഗ്രൗണ്ട് നിരീക്ഷണത്തിലുള്ള കാമറയും, പന്തിനുള്ളിലെ സെൻസർ സാങ്കേതിക വിദ്യയും ചേർന്നാണ് ഏറ്റവും വേഗത്തിൽ തീരുമാനമെടുക്കാൻ സാധിക്കുന്നത്. ആർട്ടിഫീഷ്യൽ ഇൻററലിജൻസ് ഉപയോഗിച്ച് 'ത്രീഡി ഓഫ്സൈഡ് ലൈൻ രൂപപ്പെടുത്തുകയും 'വി.എ.ആർ' ഒഫീഷ്യലിനെ അറിയിക്കുകയും ചെയ്യും. തുടർന്ന് അതിവേഗം വിശകലനം ചെയ്ത് മുതിർന്ന 'വാർ' ഒഫീഷ്യൽ റഫറിയെ അറിയിക്കും. നിലവിലെ 'വാർ' സംവിധാനത്തിൽ ശരാശരി 70 സെക്കൻഡ് എടുക്കുന്ന പ്രക്രിയ പുതിയ സംവിധാനത്തിൽ 20-25 സെക്കൻഡുകളിൽ തീരുമാനമെടുക്കാൻ സഹായിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.