ആസ്ട്രേലിയയുടെ മിച്ചൽ ഡ്യൂക്കിൻെറ ഗോൾ ആഘോഷവും ഗാലറിയിൽ നിന്നും മകൻ ജാക്സൻെർ പ്രതികരണവും

കളത്തിൽ അച്ഛൻെറ ഗോളാഘോഷം; ഗാലറിയിൽ മകൻെറ മറുപടി

ദോഹ: ശനിയാഴ്ച പകൽ അൽ ജനൂബ് സ്റ്റേഡിയത്തിൽ സോക്കറൂസിനായി പിറന്നത് പതിറ്റാണ്ടു കാലമായി രാജ്യം കൊതിച്ച വിജയത്തിലേക്കുള്ള ഗോളായിരുന്നു. തുനീഷ്യക്കെതിരെ കളിയുടെ 23ാം മിനിറ്റിൽ മിച്ചൽ ഡ്യുക് ഹെഡ്ർ ഗോളിലൂടെ വലുകുലുക്കിയപ്പോൾ ഒരു ഗോളിൽ സോക്കറൂസ് ജയിച്ചു കയറി. തുടർന്നുള്ള ആഘോഷത്തിൽ ഗലാറിയിലേക്ക് നോക്കി കൈവിരൽ കൊണ്ട് 'ജെ' എന്ന് കുറിച്ചായിരുന്നു ഓട്ടം.

അപ്പോൾ ബിഗ് സ്ക്രീനിൽ തെളിഞ്ഞത് ഗാലറിയിലുരന്ന് മകൻ ജാക്സനും 'ജെ' എന്ന് മറുപടി നൽകി ആഘോഷത്തിൽ പങ്കുചേർന്നു. ഗാലറിയിൽ മകൻ ഇരുന്ന കോർണറിലേക്ക് ഓടിയെത്തിയായിരുന്നു മിച്ചൽ ഡ്യൂകിൻെറ ആഘോഷം. കുടുംബവും സുഹൃത്തുക്കളും എപ്പോഴും നൽകിയ പിന്തുണക്കുള്ള നന്ദി പ്രകടനമായിരുന്നു തൻെറ ഗോൾ ആഘോഷമെന്ന് മിച്ചൽ ഡ്യൂക്ക് പറയുന്നു. 

Tags:    
News Summary - Qatar World Cup; Mitchell Duke and Son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.