ദോഹ: ലോകകപ്പ് സമയത്ത് ആരോഗ്യ സേവനങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) ടെലിമെഡിസിൻ സേവനം ശക്തമാക്കുന്നു. പി.എച്ച്.സി.സി ആരോഗ്യ കേന്ദ്രങ്ങളിലെ 70 ശതമാനം സേവനങ്ങളും വിർച്വൽ സംവിധാനം വഴിയായിരിക്കുമെന്നും നവംബർ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു. ഫിഫ ലോകകപ്പ് മുന്നിൽക്കണ്ട് പി.എച്ച്.സി.സി വെർച്വൽ, ഇ-സേവനങ്ങളുടെ ഉപയോഗം ഗണ്യമായി വർധിപ്പിക്കുമെന്ന് പി.എച്ച്.സി.സി ഓപറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. സംയ അബ്ദുല്ല പറഞ്ഞു. ഇ-സേവനങ്ങൾ, വെർച്വൽ ഓൺലൈൻ സെഷനുകൾ എന്നിവയിലൂടെ ആരോഗ്യ കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാനും ഖത്തറിലെ താമസക്കാർക്കും സന്ദർശകർക്കും സേവനങ്ങൾ ലഭ്യമാക്കുന്നതിനുമാണ് പ്രസ്തുത നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.