ദോഹ: ലോകകപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും അടുത്തടുത്ത വേദികളിലായി ഒന്നിെച്ചാരു ടൂർണമെൻറ് എന്ന റെക്കോഡുകമായാണ് ഖത്തർ ലോകകപ്പ് പുരോഗമിക്കുന്നത്. അടുത്തടുത്ത സ്റ്റേഡിയങ്ങളും, ഫിഫ ഫാൻ സോണും മറ്റ് ആഘോഷവേദികളുമായി പുരോഗമിക്കുന്ന 'മോസ്റ്റ് കോമ്പാക്ട്' ടൂർണമെൻറ് കളിക്കാർക്കും കാണികൾക്കും ഏറ്റവും ഏറെ പ്രയോജനകരമായെന്ന് മുൻ നെതർലൻഡ്സ് താരം റൊണാൾഡ് ഡിബോർ പറയുന്നു.
ലോകകപ്പിെൻറ ചരിത്രത്തിലെ ഏറ്റവും ഒതുക്കമുള്ള ലോകകപ്പാണ് ഖത്തർ ലോകകപ്പെന്നും അതിനാൽ തന്നെ ഒരു ദിവസം ഒന്നിലധികം മത്സരങ്ങൾ നേരിൽ കാണാനുള്ള അവസരം ആരാധകർക്ക് ലഭിക്കുന്നുവെന്നും ഡിബോയർ പറഞ്ഞു. കളിക്കാർക്ക് മത്സരങ്ങൾക്കിടയിൽ കൂടുതൽ വിശ്രമസമയം ലഭിക്കുന്നു. ഇത് പിച്ചിൽ മികച്ച പ്രകടനം നടത്താൻ അവരെ സഹായിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടൂർണമെൻറിെൻറ ഒതുക്കമുള്ള സ്വഭാവം കളിക്കാരെ സംബന്ധിച്ച് വലിയ നേട്ടമാണ്. ഒരു മത്സരം കഴിഞ്ഞ് മറ്റൊരു മത്സരത്തിനായി വിമാനത്തിലോ അല്ലെങ്കിൽ ഹോട്ടലുകളിലേക്കോ യാത്ര ചെയ്യേണ്ടതില്ല. സ്വന്തം ഹോട്ടലുകളിൽ തന്നെ ടൂർണമെൻറ് കഴിയുന്നത് വരെ താമസിക്കാം. അവരുടെ പരിശീലന പിച്ചുകളും തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. അവരെ സംബന്ധിച്ച് അതും ഏറെ പ്രധാനപ്പെട്ടതാണ്.ഹോസ്്റ്റ് കൺട്രി മീഡിയാ സെൻററിൽ മാധ്യങ്ങളോട് സംസാരിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകകപ്പിെൻറ ഒതുക്കമുള്ള സ്വഭാവം ഈ ലോകകപ്പിെൻറ ഒരു വലിയ നേട്ടമാണെന്ന് ആർക്കും നിഷേധിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ടൂർണമെൻറ് ഒരാഴ്ച പിന്നിടുമ്പോൾ ആരാധകർക്ക് ഏറ്റവും സുഗമമായതും അവിസ്മരണീയവുമായ അനുഭവങ്ങളാണ് നൽകിയിരിക്കുന്നതെന്നും വിവിധ വശങ്ങളിൽ നിന്നും ടൂർണമെൻറിെൻറ പോസിറ്റീവ് വശങ്ങൾ മാത്രമാണ് കേൾക്കുന്നതെന്നും എല്ലായിടത്തും സന്തോഷകരായ മുഖങ്ങൾ മാത്രമാണ് കണ്ടിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.