'മറഡോണ സ്വർഗത്തിൽനിന്ന് കളി കാണുന്നുണ്ടായിരുന്നു'; ഇതിഹാസത്തിന്‍റെ ഓർമകളിൽ മെസ്സി

നെതർലൻഡ്സിനെതിരെയുള്ള ക്വാർട്ടർ മത്സരത്തിൽ ഇതിഹാസ താരം ഡീഗോ മറഡോണയുടെ സാന്നിധ്യം ഞങ്ങൾക്ക് അനുഭവപ്പെട്ടതായി അർജന്‍റീന നായകൻ ലയണൽ മെസ്സി.

നിശ്ചിതസമയത്തും അധികസമയത്തും 2-2ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഷൂട്ടൗട്ടിലാണ് ഓറഞ്ച് പടയെ വീഴ്ത്തി മെസ്സിയും കൂട്ടരും ഖത്തർ ലോകകപ്പിന്‍റെ സെമിയിലേക്ക് ടിക്കറ്റെടുത്തത്. ഷൂട്ടൗട്ടിൽ ഡച്ചുകാരുടെ ആദ്യ രണ്ടു കിക്കുകളും തടുത്തിട്ട ഗോളി എമിലിയാനോ മാർട്ടിനെസിനൊപ്പം, നിശ്ചിത സമയത്ത് ഗോളിന് വഴിയൊരുക്കുകയും പെനാൽറ്റി വലയിലെത്തിക്കുകയും ചെയ്ത മെസ്സിയും അർജന്‍റീനയുടെ വിജയത്തിൽ നിർണായക പങ്കാളികളായി.

'ഡീഗോ സ്വർഗത്തിൽ നിന്ന് ഞങ്ങളുടെ കളി കാണുന്നുണ്ടായിരുന്നു. ഊർജസ്വലമായി മുന്നോട്ടു കുതിക്കാൻ മറഡോണ ഞങ്ങളെ പ്രേരിപ്പിച്ചു, അവസാനം വരെ അതുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' -മെസ്സി മത്സരശേഷം പറഞ്ഞു. ലൗതാരോ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സെമി യോഗ്യത നേടിയപ്പോൾ ഞങ്ങളെല്ലാം വലിയ സന്തോഷത്തിലായിരുന്നു. അതുവരെ വലിയ സമ്മർദത്തിലായിരുന്നുവെന്നും മെസ്സി പറയുന്നു.

വളരെ കഠിനമായ മത്സരമായിരുന്നു. തുടക്കം മുതൽ തന്നെ കടുപ്പമേറിയ മത്സരമായിരുന്നു, ഇത് ഇങ്ങനെയായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നെന്നും മെസ്സി കൂട്ടിച്ചേർത്തു. സെമിയിൽ ക്രൊയേഷ്യയാണ് അർജന്‍റീനയുടെ എതിരാളികൾ.

Tags:    
News Summary - Messi says Argentina felt the presence of Maradona

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.