ദോഹ: ലോകകപ്പിൽ ഗംഭീരമായി തുടങ്ങിയെങ്കിലും പ്രധാന താരത്തെക്കൂടി പരിക്കു കാരണം നഷ്ടപ്പെട്ട് ഫ്രാൻസ്. ആസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ കാൽമുട്ടിനു പരിക്കേറ്റ ഡിഫൻഡർ ലൂകാസ് ഹെർണാണ്ടസ് ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ല. ഓസീസിനെതിരെ തുടക്കത്തിൽ ഗോൾ വഴങ്ങിയിട്ടും ലോക ചാമ്പ്യന്മാരുടെ ശക്തമായ തിരിച്ചുവരവും മികച്ച വിജയവും കണ്ട മത്സരത്തിന്റെ 13ാം മിനിറ്റിൽത്തന്നെ ലൂകാസ് പരിക്കേറ്റ് കരക്കുകയറിയിരുന്നു.
എ.സി മിലാനുവേണ്ടി കളിക്കുന്ന അനുജൻ തിയോ ഹെർണാണ്ടസിനെ പകരമിറക്കി. ലൂകാസിനെ എം.ആർ.ഐ സ്കാനിന് വിധേയനാക്കിയപ്പോൾ കാൽമുട്ടിലെ ലിഗ്മെന്റിന് ക്ഷതമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. ലൂകാസ് ഒരു പോരാളിയാണെന്നതിൽ സംശയമില്ലെന്നും ടീമിനുവേണ്ടി അദ്ദേഹത്തോട് അതിയായ ഖേദം പ്രകടിപ്പിക്കുന്നതായും പരിശീലകൻ ദിദിയർ ദെഷാംപ്സ് പറഞ്ഞു. പ്രമുഖരായ കരീം ബെൻസേമ, പോൾ പോഗ്ബ, എൻഗോലോ കാന്റെ, പ്രെസ്നൽ കിംപെംബെ, ക്രിസ്റ്റഫർ എൻകുനു, മൈക് മാഗ്നാൻ തുടങ്ങിയവർ ഇതിനകം പരിക്കുമൂലം ഫ്രഞ്ച് ടീമിൽനിന്ന് പുറത്തായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.