ലോകകപ്പ് വിശേഷങ്ങളുമായി 'കുർറ' വായനക്കാരിലേക്ക്

ദോഹ: ലോകകപ്പ് ആവേശത്തിന് കിക്കോഫ് കുറിക്കാൻ മണിക്കൂറുകൾ എണ്ണി കാത്തിരിക്കുന്ന ഖത്തറിൽ കളിവായനക്ക് കിക്കോഫ് വിസിൽ മുഴക്കി 'ഗൾഫ് മാധ്യമം' ലോകകപ്പ് സ്പെഷൽ പതിപ്പ് 'കുർറ' വായനക്കാരിലേക്ക്.

ടീം വിശകലനം, ലോകകപ്പിലേക്ക് ഖത്തറിന്റെ ഒരുക്കം, ഖത്തറിന്റെ ഫുട്ബാൾ ചരിത്രം, ലോകകപ്പിലെ പ്രമുഖ താരങ്ങളുടെ പരിചയം, സ്റ്റേഡിയ പരിചയം, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയുമായാണ് 'കുർറ' വായനക്കാരിലെത്തുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പല ഭാഷക്കാരായ കാണികൾ ഒഴുകുമ്പോൾ ഇംഗ്ലീഷ് പതിപ്പായാണ് ഇത്തവണ 'കുർറ' പുറത്തിറങ്ങുന്നത്. ഒരുവർഷ കൗണ്ട്ഡൗണിന്റെ ഭാഗമായി കഴിഞ്ഞ വർഷം പുറത്തിറക്കിയ പ്രത്യേക പതിപ്പ് ഖത്തറിലെ ഫുട്ബാൾ വായനക്കാർ ഏറ്റെടുത്തിരുന്നു.

വ്യാഴാഴ്ച വൈകീട്ട് 6.30ന് ദോഹ ഐബിസിലാണ് ഖത്തറിലെ കമ്യൂണിറ്റി നേതാക്കളും ശ്രദ്ധേയ വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന പ്രകാശന ചടങ്ങ്. 

Tags:    
News Summary - 'Kurra' to the readers with World Cup news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.