ദോഹ: പരിക്കേറ്റ സെനഗൽ സൂപ്പർതാരം സാദിയോ മാനെ ഖത്തർ ലോകകപ്പിൽനിന്ന് പുറത്ത്. സെനഗൽ ഫുട്‌ബാൾ ഫെഡറേഷനും ബയേൺ മ്യൂണിക്കും ഇക്കാര്യം സ്ഥിരീകരിച്ചു. ബുണ്ടസ് ലീഗയിൽ നവംബർ എട്ടിന് നടന്ന ബയേൺ മ്യൂണിക്-വെർഡർ ബ്രമൻ മത്സരത്തിനിടെയായിരുന്നു താരത്തിന്റെ കാലിന് പരിക്കേറ്റത്.
ആദ്യ റിപ്പോർട്ടുകൾ താരത്തിന് ലോകകപ്പ് നഷ്ടമാവില്ല എന്നായിരുന്നു. പരിക്കേറ്റിട്ടും മാനെയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, വ്യാഴാഴ്ച ശസ്ത്രക്രിയക്ക് വിധേയനാവേണ്ടി വന്ന താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്ന് ഉറപ്പാകുകയായിരുന്നു.
മാനെയുടെ അഭാവം ടീമിന് വൻ തിരിച്ചടിയാകും. സെനഗലിനെ കഴിഞ്ഞ ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കളാക്കുന്നതിലും ലോകകപ്പിന് യോഗ്യരാക്കുന്നതിലും മാനെ വഹിച്ച പങ്ക് നിർണായകമായിരുന്നു. നെതർലൻഡ്‌സ്, ഖത്തർ, ഇക്വഡോർ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് സെനഗൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.