ദോഹ: ആദ്യ മത്സരത്തിൽ പിഴവുകൾ സംഭവിച്ചെങ്കിലും ഗോൾകീപ്പർ എഡ്വോർഡ് മെൻഡിയിൽ പൂർണ വിശ്വാസമെന്ന് സെനഗാൾ പരിശീലകൻ അലിയു സിസ്സേ. ഖത്തറുമായുള്ള ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നെതർലാൻഡ്സുമായുള്ള ആദ്യ മത്സരത്തിൽ മെൻഡിയുടെ പിഴവിൽ നിന്നായിരുന്നു രണ്ട് ഗോളും സംഭവിച്ചത്.
'എഡ്വോർഡ്് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. പ്രശ്നങ്ങളെല്ലാം പരിഹരിച്ചിട്ടുണ്ട്' സിസ്സേ പറഞ്ഞു.
ഞങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട താരമാണ് എഡ്വോർഡ്. ഖത്തറുമായുള്ള മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യം. ഞങ്ങൾ സിംഹങ്ങളാണ്. ലയൺസ് ഓഫ് തെരംഗയാണ് -പരിശീലകനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഖാലിദ് കൂലിബാലി പറഞ്ഞു.
ഞങ്ങളുടെ സ്വപ്നത്തിനായി എന്തും ത്യജിക്കാൻ തയ്യാറാണെന്നും സെനഗൽ ജനതയെ നിരാശരാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും കൗലിബാലി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.