കോഡി ഗാക്പോ, ഖത്തർ ലോകകപ്പ് തുടങ്ങുന്നത് വരെ അത്രയധികം പേർക്കൊന്നും പരിചിതമല്ലായിരുന്നു ഈ നാമം. എന്നാൽ ഇന്ന് എതിരാളികൾ ഏറെ ഭയപ്പെടുന്ന സ്ൈട്രക്കറായി ഗാക്പോ മാറിയിരിക്കുന്നു. തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ ഗോൾ നേടി വിജയങ്ങളിലേക്ക് നയിച്ച ഓറഞ്ച് പടയുടെ പുത്തൻ താരോദയം കൂടിയാണ് 23കാരനായ കോഡി ഗാക്പോ.
ടോഗോ ദേശീയ ഫുട്ബോൾ ടീമംഗമായിരുന്ന ജോണി ഗാക്പോയുടെയും ഡച്ച് റഗ്ബീ താരമായിരുന്ന ആൻക് ഗാക്പോയുടെയും രണ്ടാമത്തെ മകനായാണ് ഗാക്പോയുടെ ജനനം. കായിക കുടുംബമായതിനാൽ തന്നെ മക്കളെല്ലാം ഫുട്ബോൾ രംഗത്ത് സജീവമായിരുന്നു. മൂന്ന് ആൺമക്കളും ഫുട്ബോൾ താരങ്ങളായാണ് വളർന്നത്. എന്നാൽ അചഛൻറയും അമ്മയുടെയും മത്സരങ്ങൾ കാണാനോ ആസ്വദിക്കാനോ കോഡി ഗാക്പോക്ക് സാധിച്ചിരുന്നില്ല. ഗാക്പോയുടെ ജനനത്തോടെ രണ്ട് പേരും െപ്രാഫഷണൽ കരിയറിൽ നിന്നും വിരമിക്കുകയും ചെയ്തിരുന്നു.
ഒരു സഹോദരൻ ആർ.പി.സി ഐന്തോവൻ താരമാണ്. ഇളയ സഹോദരൻ ഡ്യൂക് പി.എസ്.വിയിൽ ഇേൻറൺഷിപ്പിലുമാണ്. മക്കളെയെല്ലാം കായികതാരങ്ങളാക്കി വളർത്തണമെന്ന ജോണിെൻറയും ആൻകിെൻറയും സ്വപ്നമെന്തായാലും സാക്ഷാത്കരിക്കപ്പെട്ടു. നാലാം വയസ്സിൽ തന്നെ ഗാക്പോ ഫുട്ബോളിെൻറ ബാലപാഠങ്ങളിലേക്ക് പിച്ചവെച്ചിരുന്നു. നെതർലാൻഡ്സിലെ പ്രധാന ക്ലബുകളിലൊന്നായ പി.എസ്.വി ഐന്തോവനടക്കമുള്ള വലിയ ക്ലബുകൾ സ്ഥിതി ചെയ്യുന്ന ഐന്തോവനിലാണ് കോഡി ഗാക്പോയുടെ ജനനവും വളർച്ചയും.
നന്നേ ചെറുപ്പത്തിൽ തന്നെ പി.എസ്.വി സ്റ്റേഡിയമായ ഫിലിപ്സിലെ നിത്യസന്ദർശകനായി. അന്നത്തെ ഡച്ച് മുൻനിര താരങ്ങളായ ൈക്ലവെർട്ട്, മാർക് വാൻ ബൊമ്മൽ, ആർയൻ റോബൻ തുടങ്ങിയവരെ വളരെ അടുത്ത് നിന്നും കാണുന്നതിനായി ഫിലിപ്സ് സ്റ്റേഡിയത്തിലെ പ്രസിദ്ധമായ ഇസഡ് ഇസഡ് സെക്ഷനായിരുന്നു ഗാക്പോയുടെയും ഇഷ്ടയിടം.
കോഡി ഗാക്പോയുടെ െപ്രാഫഷണൽ ഫുട്ബോളിലേക്കുള്ള വളർച്ച നാലാം വയസ്സിൽ തന്നെ ആരംഭിച്ചിരുന്നു. അയൽപ്രദേശത്തെ ഇ.വി.വി ഐന്തോവന് വേണ്ടി നാലാം വയസ്സിൽ പന്ത് തട്ടിത്തുടങ്ങിയ കോഡി, ആറാമത്തെ വയസ്സിൽ പി.എസ്.വി ട്രയൽസ് പാസ്സാകുകയും അവരുടെ അക്കാദമിയിൽ ചേരുകയും ചെയ്തു.
2007-2008 സീസണിൽ ചാമ്പ്യൻമാരായ പി.എസ്.വി എഫ് വൺ ടീമിൽ ഗാക്പോയും അംഗമായിരുന്നു. അന്ന് ഗാക്പോക്കൊപ്പം പന്ത് തട്ടിയ ജോർദൻ ടെസ്, അർമാൻഡോ ഒബിസ്പോ എന്നിവരും ഇന്ന് പി.എസ്.വി ഫസ്റ്റ് ടീമിൽ ഗാക്പോക്കൊപ്പം പന്ത് തട്ടുന്നുണ്ട്. ആദ്യമാദ്യം ഒരു പൊസിഷനിലും പിന്നീട് പൊസിഷൻ മാറുകയും ചെയ്യുന്നതിന് പകരം ചെറുപ്രായത്തിൽ തന്നെ അറ്റാക്കറായി കളിക്കാനായിരുന്നു താൽപര്യം. പി.എസ്.വി യൂത്ത് ടീമിനായി നിരവധി ഗോളുകളാണ് ഗാക്പോ നേടിയത്.
ഇതിലൂടെ വ്യത്യസ്ത ടൂർണമെൻറുകളിൽ പി.എസ്.വി ചാമ്പ്യന്മാരാകുകയും ചെയ്തു. ചില സമയങ്ങളിൽ 20-0ത്തിന് പി.എസ്.വി ജയിക്കുമ്പോൾ ഇതിൽ പകുതിയിലേറെ ഗോളുകളും ഗാക്പോയുടെ വകയായിരിക്കും. കോഡി ഗാക്പോയുടെ െപ്രാഫഷണൽ ഫുട്ബോൾ രംഗത്തേക്കുള്ള വളർച്ചയിൽ അദ്ദേഹത്തിെൻറ ആദ്യ പരിശീലകനായ ട്വോൻ ഷീപ്പേഴ്സിനെ വിസ്മരിക്കാതിരിക്കാനാവില്ല. ഒരു െട്രയിനർ എന്നതിലുപരി ഗാക്പോയുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ കൂടിയായിരുന്നു ഷീപ്പേഴ്സ്.
കൗമാര പ്രായത്തിൽ തന്നെ നിരവധി തവണ പരിക്കിനെ തുടർന്ന് കളിക്കളത്തിൽ നിന്നും ഗാക്പോക്ക് വിട്ട് നിൽക്കേണ്ടി വന്നിട്ടുണ്ട്. ഈ പരിക്കുകൾ ഭേദമായി കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ഗാക്പോക്ക് വീണ്ടും പരിക്ക് പറ്റുകയും ആംഗിൾ പൊട്ടുകയും മൂന്ന് മാസത്തോളം വിട്ട് നിൽക്കേണ്ടി വരികയും ചെയ്തു.
ദീർഘകാലത്തെ ഇടവേളക്ക് ശേഷം സ്കൂളിൽ ത ിരിച്ചെത്തിയെങ്കിലും പഴയ ഫോം ലഭിക്കാൻ പ്രയാസം അനുഭവിച്ചവൻ മൈക്കൽ ലാമേജ്, എറിക് അഡോ തുടങ്ങിയവർക്ക് കീഴിൽ പരിശീലനം തേടി. ഇവരിൽ ഗാക്പോയുടെ ഫോം തിരികെയെത്തിക്കുന്നതിൽ പ്രധാനിയായിരുന്നു പിന്നീട് മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽമാഡ്രിഡ് ടീമംഗമായിരുന്ന റൂഡ്വാൻ നിസ്റ്റർ റൂയ്.
റൂയി പിന്നീട് അവെൻറ എല്ലാമെല്ലാമായ് മാറി. കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ഗാക്പോ വീണ്ടും സ്ൈട്രക്കറായി വരികയും യൂത്ത് ടീമിന് കിരീടം നേടിക്കൊടുക്കുകയും ചെയ്തു. 2018 ഫെബ്രുവരിയിലാണ് ഗാക്പോയുടെ െപ്രാഫഷണൽ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്. ചെറുപ്പത്തിലെ ആരാധനാ പുരുഷന്മാരിലൊരാളായ മാർക് വാൻ ബൊമ്മലും ഗാക്പോയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചു.
പി.എസ്.വി ഐന്തോവനിൽ നിന്നും ബൊമ്മൽ പിന്നീട് രാജിവെച്ചെങ്കിലും ബൊമ്മലും ഗാക്പോയും തമ്മിലുള്ള ബന്ധം ഇപ്പോഴും ഊഷ്മളമായി തുടരുന്നുണ്ട്. 2019-2020 സീസണിൽ ഐന്തോവന് വേണ്ടി കളിക്കാനാരംഭിച്ച ഗാക്പോ ഗോളുകൾ നേടുകയും ടീമിന് കിരീടം സമ്മാനിക്കുകയും ചെയ്തു.
മലെൻ ഡോർട്ട്മുണ്ടിലേക്കും ഡെംഫ്രൈസ് ഇൻററിലേക്കും കൂട് മാറിയതിന് പിന്നാലെ ഗാക്പോ ഐന്തോവെൻറ പ്രധാന താരങ്ങളിലൊരാളായി മാറി. ജോങ് പി.എസ്.വിക്കായി 26 കളികളിൽ നിന്നും 17 ഗോളും പി.എസ്.വി സീനിയർ ടീമിനായി 106 മത്സരങ്ങളിൽ നിന്ന് 36 ഗോളുകളും നേടിയിട്ടുണ്ട്. 2021 മുതൽ നെതർലാൻഡ്സ് സീനിയർ ടീമിനായി കളിക്കുന്ന ഗാക്പോ 13 കളികളിൽ നിന്ന് ആറ് ഗോളുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.