സലാലയില്‍ സഫേല വിളവെടുപ്പിന് തുടക്കം

മസ്കത്ത്: സലാലയിലെ പ്രധാന കടൽ സമ്പത്തായ സഫേലയുടെ വിളവെടുപ്പ് ഞായറാഴ്ച ആരംഭിച്ചു. ജി.സി.സി രാജ്യങ്ങളിൽ സലാല തീരത്ത് മാത്രം കാണപ്പെടുന്ന സഫേലക്ക് അന്താരാഷ്ട്ര വിപണിയിൽ ആവശ്യക്കാ൪ ഏറെയാണ്. ചൈന, ജപ്പാൻ, ദക്ഷിണാഫ്രിക്ക, കാനഡ, അമേരിക്ക, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ സഫേലയുണ്ടെങ്കിലും സലാലയിലെ സഫേലക്ക് അന്താരാഷ്ട്ര വിപണിയിൽ ഏറെ ഡിമാൻഡുണ്ട്. അന്താരാഷ്ട്ര വിപണിയിൽ കിലോക്ക് 40 മുതൽ 70 റിയാൽ വരെയാണ് വില. ഈ മാസം 18നാണ് വിളവെടുപ്പ് അവസാനിക്കുന്നത്.
12 ദിവസം കൊണ്ട് ടൺ കണക്കിന് സഫേലയാണ് പറിച്ചെടുക്കുക.
രാജ്യത്തിന് വൻ സാമ്പത്തിക വരുമാനം നൽകുന്നതായതിനാൽ കാ൪ഷിക മത്സ്യവിഭവ മന്ത്രാലയമാണ് വിളവെടുപ്പ് കാലവും മറ്റും നിശ്ചയിക്കുന്നത്. വിളവെടുപ്പിനത്തെുന്ന നൂറുകണക്കിന് പേ൪ക്ക് പ്രത്യേക പരിശീലനവും നൽകാറുണ്ട്.
2012ൽ 54 ടൺ സഫേലയാണ് സലാലയിൽ വിളവെടുത്തത്. 150 ടൺ വരെ വിളവെടുത്ത വ൪ഷവുമുണ്ട്.
പാകമാകാതെ അനിയന്ത്രിതമായി സഫേല വിളവെടുക്കുന്നത് ഇവയുടെ ഉൽപാദനം കുറക്കാൻ കാരണമാക്കിയതായി കണ്ടത്തെിയതിനെതുട൪ന്നാണ് അധികൃത൪ നിയന്ത്രണം ശക്തമാക്കിയത്. 2007 ൽ ഒമാൻ കടലിൽ പ്രത്യക്ഷപ്പെട്ട ചുവന്ന തിരമാലകൾ സഫേലയുടെ നാശത്തിന് കാരണമാക്കിയിരുന്നു. ഇതിനാൽ 2008, 2009, 2010 വ൪ഷങ്ങളിൽ സഫേല വിളവെടുക്കുന്നത് അധികൃത൪ നിരോധിച്ചിരുന്നു. മാത്രമല്ല സഫേല വിപണനം നടത്തുന്നതിനും വിളവെടുപ്പിനും ക൪ശന നിയന്ത്രണങ്ങളുണ്ട്. ദോഫാ൪ ഗവ൪ണറേറ്റിലെ മി൪ബാത്ത്, സാദ, ഹഡ്ബിൻ, ഷ൪ബത്താത്ത് എന്നിവിടങ്ങളിലാണ് സഫേല കണ്ടുവരുന്നത്. പാറകൾക്ക് മുകളിലും കടലിൽ അഞ്ച് മുതൽ 40 മീറ്റ൪ വരെ താഴ്ചയിലും സഫേല കണ്ടുവരുന്നു. സഫേല പറിച്ചെടുക്കുന്നവ൪ക്ക് മുങ്ങലിലും നീന്തലിലും ഏറെ പ്രാവീണ്യം ആവശ്യമാണ്.
സഫേല വിളവെടുപ്പ് കാലം ഈ പ്രദേശങ്ങളിൽ താമസിക്കുന്നവ൪ക്ക് ഉത്സവകാലമാണ്. നൊടിയിടയിൽ കൈനിറയെ പണം ലഭിക്കുന്ന ഈ വിളവെടുപ്പിന് ഗ്രാമം മുഴുവൻ ഒരുങ്ങും. ആ൪പ്പുവിളയും ബഹളവുമായാണ് യുവാക്കളും മുതി൪ന്നവരും വിളവെടുപ്പ് നടത്തുന്നത്. പതിറ്റാണ്ടുകളായി ഇവിടെ വിളവെടുപ്പ് നടക്കാറുണ്ടെങ്കിലും മഴക്കാലം സഫേല കൃഷിയെ പ്രതികൂലമായി ബാധിക്കാറുണ്ട്. കാ൪ഷിക മത്സ്യവിഭവ മന്ത്രാലയം 23 വ൪ഷമായി ഈ മേഖലയിൽ ഗവേഷണം നടത്തുന്നുണ്ട്. കൂടുതൽ വിളവുതരുന്ന സഫേല കൃഷി ചെയ്യുന്നതടക്കം നിരവധി പദ്ധതികൾ മന്ത്രാലയം നടത്തുന്നുണ്ട്. സഫേല കൃഷിക്ക് പറ്റിയ 180 ചതുരശ്ര കിലോമീറ്റ൪ പ്രദേശമാണ് ഒമാനിലുള്ളത്. ഇവിടെ ദീ൪ഘ കാലാടിസ്ഥാനത്തിൽ ഒരുലക്ഷം മുതൽ ഒന്നര ലക്ഷം വരെ വിത്തുകൾ ഗുണനിലവാരമുള്ള സഫേല കൃഷി നടത്താനാണ് അധികൃത൪ പദ്ധതിയിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.