ദോഹ: ഹമാസിനെ ഇറാഖിലെയും സിറിയയിലെയും ഇസ്ലാമിക് സ്റ്റേറ്റുമായി താരതമ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ളെന്ന് ഹമാസ് രാഷ്ട്രീയ വിഭാഗം മേധാവി ഖാലിദ് മിശ്അൽ യാഹൂ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. നിരപരാധികൾ കൊല്ലപ്പെടുന്നത് ഒഴിവാക്കാൻ മുന്നറിയിപ്പ് നൽകിയ ശേഷം മാത്രമേ ഹമാസ് ഇസ്രായേലിന് നേരെ റോക്കറ്റാക്രമണം നടത്താറുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.സാധാരണക്കാരെയും മാധ്യമപ്രവ൪ത്തകരെയും കൊന്നൊടുക്കുന്നത് ഞങ്ങൾ അംഗീകരിക്കുന്നില്ളെന്നും ഐ.എസ് തീവ്രവാദികൾ ജെയിസ് ഫോളിയെന്ന മാധ്യമ പ്രവ൪ത്തകനെ കഴുത്തറുത്ത് കൊന്നത് സംബന്ധിച്ച് മിശ്അൽ പ്രതികരിച്ചു. ഇസ്രായേലിൻെറ ഗസ്സ ആക്രമണത്തിൽ 15 മാധ്യമ പ്രവ൪ത്തക൪ കൊല്ലപ്പെട്ടന്നും അവരാണ് ഇത്തരം പ്രവ൪ത്തനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. നെതന്യാഹു ഹമാസിനെ ഐ.എസ്.ഐ.എസിനോട് താരതമ്യം ചെയ്യുന്നത് അമേരിക്കൻ ജനതയുടെ പിന്തുണ നേടുന്നതിനാണെന്നും അദ്ദേഹം കൂട്ടിചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.