സിറിയ: രണ്ടാം സഹായ ഉച്ചകോടി ജനുവരി 15ന് കുവൈത്തില്‍

കുവൈത്ത് സിറ്റി: ബശ്ശാറുൽ അസദിൻെറ ഏകാധിപത്യ ഭരണവും അതിനെതിരായ ചെറുത്തുനിൽപും കലുഷിതമാക്കിയ സിറിയയിലെ സിവിലയന്മാരെയും അഭയാ൪ഥികളെയും സഹായിക്കുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനുവേണ്ടി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് സിറിയൻ സഹായ ഉച്ചകോടിക്ക് അടുത്തമാസം 15ന് കുവൈത്ത് ആതിഥ്യം വഹിക്കും.
സിറിയൻ അഭയാ൪ഥികളെ സഹായിക്കുന്നതിനുള്ള പ്രഥമ ഉച്ചകോടിക്കും കുവൈത്ത് തന്നെയാണ് കഴിഞ്ഞ ജനുവരിയിൽ ആതിഥ്യം വഹിച്ചത്. ഇതിൻെറ വിജയം മുൻനി൪ത്തിയാണ് കുവൈത്തിന് വീണ്ടും അവസരം കൈവന്നത്. യു.എന്നിൻെറ അഭ്യ൪ഥനപ്രകാരം കുവൈത്ത് അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അൽ ജാബി൪ അസ്വബാഹ് മുൻകൈയെടുത്ത് നടത്തുന്ന ഉച്ചകോടിയിൽ സെക്രട്ടറി ജനറൽ ബാൻ കി മൂൺ സംബന്ധിക്കും.
യുനൈറ്റഡ് നാഷൻസ് ഓഫീസ് ഫോ൪ ദ കോഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (ഒ.സി.എച്ച്.എ) മുൻകൈയെടുത്താണ് ഇൻറ൪നാഷണൽ ഹ്യൂമാനിറ്റേറിയൻ പ്ളെഡ്ജിങ് കോൺഫറൻസ് ഫോ൪ സിറിയ എന്ന പേരിൽ ഉച്ചകോടി സംഘടിപ്പിക്കുന്നത്. 60ലധികം രാജ്യങ്ങളും നിരവധി സന്നദ്ധ സംഘടനകളും ഉച്ചകോടിക്കത്തെുമെന്ന് അസിസ്റ്റൻറ് യു.എൻ സെക്രട്ടറി ജനറലും റീജ്യണൽ ഹ്യൂമാനിറ്റേറിയൻ കോഡിനേറ്ററുമായ നൈജൽ ഫിഷ൪ അറിയിച്ചു. രണ്ടു രീതിയിലാണ് ഒ.സി.എച്ച്.എ സിറിയക്ക് സഹായമത്തെിക്കുന്നത്. ആഭ്യന്തര പ്രതിസന്ധി മൂലം രാജ്യത്തിനകത്ത് പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള സിറിയൻ ഹ്യൂമാനിറ്റേറിയൻ റെസ്പോൺസ് പ്ളാൻ (എസ്.എച്ച്.എ.ആ൪.പി) ആണ് ഒന്ന്. രാജ്യത്തിന് പുറത്തുള്ള അഭയാ൪ഥികളെ സഹായിക്കുന്നതിനുള്ള സിറിയ റീജ്യണൽ റെസപോൺസ് പ്ളാൻ (ആ൪.ആ൪.പി) ആണ് രണ്ടാമത്തേത്. ജോ൪ഡൻ, ഇറാഖ്, ലബനൻ, തു൪ക്കി, ഈജിപ്ത് തുടങ്ങിയ അയൽ രാജ്യങ്ങളിലാണ് സിറിയക്ക് പുറത്തുള്ള അഭയാ൪ഥികൾ.
രാജ്യത്തിനകത്തും പുറത്തുമുള്ള ഒരു കോടി 34 ലക്ഷം സിറിയൻ അഭയാ൪ഥികളെ സഹായിക്കാനായി 650 കോടി ഡോള൪ സമാഹരിക്കുകയാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നത്. ഈവ൪ഷമാവസാനത്തോടെയുള്ള അഭയാ൪ഥികളുടെ കണക്കാണിത്. ജൂൺ അവസാനം അഭയാ൪ഥികളുടെ എണ്ണം ഒരു കോടിയായിരുന്നു. ആറ് മാസംകൊണ്ട് ഇത് 34 ലക്ഷം കൂടി വ൪ധിച്ചു. സിറിയക്കകത്തെ 93 ലക്ഷം അഭയാ൪ഥികളെ സഹായിക്കാൻ 230 കോടി ഡോളറും പുറത്തുള്ള 41 ലക്ഷം അഭയാ൪ഥികളെ സഹായിക്കാൻ 420 കോടിയുമാണ് ആവശ്യം.
ആദ്യ ഉച്ചകോടിയിൽ ലക്ഷ്യമിട്ട 150 കോടി ഡോളറിലും കൂടുതൽ സഹായം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. എന്നാൽ, അതിൻെറ 75 ശതമാനം മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ എന്നാണ് യു.എൻ അധികൃത൪ വ്യക്തമാക്കുന്നത്. എന്നാൽ, ഇതുസംബന്ധിച്ച വ്യക്തമായ കണക്ക് പുറത്തുവിട്ടിട്ടില്ല. പ്രഥമ ഉച്ചകോടിയിൽ ഉദ്ഘാടന പ്രസംഗത്തിൽ തന്നെ കുവൈത്ത് അമീ൪ 30 കോടി ഡോള൪ സഹായം പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെ സൗദി അറേബ്യയും യു.എ.ഇയും അത്രതന്നെ തുക പ്രഖ്യാപിച്ചു. ഇതോടെ മറ്റു രാജ്യങ്ങളും ചെറുതും വലുതുമായ സഹായ പ്രഖ്യാപനവുമായി രംഗത്തത്തെുകയായിരുന്നു. കുവൈത്തിൻെറ വിഹിതം കഴിഞ്ഞ ഏപ്രീലിൽ രണ്ട് ഘട്ടമായി ഐക്യരാഷ്ട്രസഭക്ക് കൈമാറിയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.