ജലീബില്‍ വീണ്ടും ഈജിപ്തുകാരന് നേരെ ആക്രമണം

കുവൈത്ത് സിറ്റി: ഈജിപ്ഷ്യൻ വ്യാപാരി കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകം ജലീബ് അൽ ശുയൂഖ് മേഖലയിൽ വീണ്ടും ഈജിപ്തുകാരനെതിരെ ആക്രമണം. ഹസാവിയിൽ ആണ് തിങ്കളാഴ്ച ഈജിപ്തുകാരന് കുത്തേറ്റത്.
ശരീരത്തിൽ ഒട്ടേറെ കുത്തുകളേറ്റ നിലയിൽ കാണപ്പെട്ട ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റസ്റ്റോറന്റിനടുത്തുവെച്ച് നടന്ന വാക്കുത൪ക്കത്തിനൊടുവിൽ 27കാരനായ യുവാവിനെ നാട്ടുകാരനായ മറ്റൊരാൾ തുരുതുരാ കുത്തുകയായിരുന്നുവത്രെ. ഫ൪വാനിയ ഹോസ്പിറ്റലിൽ ഐ.സി.യുവിൽ കഴിയുന്ന ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അക്രമിയെ പിടികൂടാനുള്ള ശ്രമം തുടരുന്നതായി പോലിസ് വ്യക്തമാക്കി.
ഞായറാഴ്ച വൈകീട്ട് ജലീബിൽ ഈജിപ്ഷ്യൻ വ്യാപാരി തന്റെ ഓഫീസിൽ വെച്ച് വെടിയേറ്റ് മരിച്ചിരുന്നു. സംഭവത്തിൽ സംശയമുള്ള ഈജിപ്തുകാരനുവേണ്ടി പൊലീസ് തെരച്ചിൽ തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.