ഗേജ്മാറ്റത്തിനായി പാളങ്ങള്‍ മാറ്റിയ പാതയിലൂടെ സ്പിരിറ്റ് കടത്തുന്നു

പുനലൂ൪: ബ്രോഡ്ഗേജിനായി റെയിൽപാളങ്ങൾ മാറ്റിയ പാതയിലൂടെ സ്പിരിറ്റും മറ്റ് സാധനങ്ങളും കടത്തുന്നു. തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്ന ഇത്തരം സാധനങ്ങൾ ആര്യങ്കാവ് ചെക്പോസ്റ്റിന് സമാന്തരമായുള്ള റെയിൽവേയുടെ പാതയിലൂടെയാണ് കടത്തുന്നത്. ആഡംബരകാറുകളിലും ഇതുപോലുള്ള ചെറിയ വാഹനങ്ങളിലുമാണ് രാത്രിയിൽ കടത്ത് നി൪ബാധം നടക്കുന്നത്.
ആര്യങ്കാവ് ചെക്പോസ്റ്റിനുസമീപത്തുനിന്നാണ് റെയിൽവേയുടെ  റോഡ് ആരംഭിക്കുന്നത്. ഈ റോഡിലൂടെ വന്നാൽ എക്സൈസിൻെറ ഉൾപ്പെടെ മൂന്ന് ചെക്പോസ്റ്റുകളിലെ പരിശോധന ഒഴിവാക്കി വാഹനങ്ങൾക്ക് ദേശീയപാത 744 ലൂടെ മറ്റ് സ്ഥലങ്ങളിലെത്താം. ബ്രോഡ്ഗേജ് പാതയുടെ പണിക്ക് സാധനങ്ങൾ എത്തിക്കാൻ പാളം മാറ്റിയ ഭാഗത്തുകൂടി വിശാലമായ റോഡാണ് നിലവിലുള്ളത്. അനധികൃതമായി  സ്പിരിറ്റും മറ്റും കടത്തിവരുന്ന വാഹനങ്ങൾ പിടികൂടാൻ നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമാണ്. കൂടാതെ ആര്യങ്കാവ് കേന്ദ്രീകരിച്ച് കള്ളക്കടത്ത് ലോബി കടത്തുകാ൪ക്ക് വേണ്ട സഹായം ചെയ്യുന്നു.
ദേശീയപാതയിൽ പൊലീസിൻെറ ഹൈവേവിഭാഗം പട്രോളിങ്ങിനുണ്ടെങ്കിലും കള്ളക്കടത്ത് സാധനങ്ങൾ ഇവരുടെ ദൃഷ്ടിയിൽപെടാറില്ലെന്ന് ആക്ഷേപമുണ്ട്. രാത്രിയിൽ റെയിൽവേ റോഡിൽ വാഹനങ്ങൾ തടയാൻ റെയിൽവേയും നടപടി സ്വീകരിക്കാറില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.