ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും നഗരത്തിൻെറ പടിഞ്ഞാറൻ ഭാഗങ്ങളിൽ നിരവധി വീടുകൾ തക൪ന്നു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ഇരവുകാട് വാ൪ഡിലും സമീപ പ്രദേശങ്ങളിലുമാണ് നാശമേറെ. ഉൾപ്രദേശങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് ഇടറോഡിലൂടെയുള്ള യാത്ര ദുഷ്കരമായി. ഒട്ടേറെ വീടുകളും വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്.
ഞായറാഴ്ച രാത്രി പത്തിനുണ്ടായ കാറ്റും മഴയുമാണ് അപകടംവിതച്ചത്. കള൪കോട് കിഴക്കേ ജങ്ഷന് സമീപം കോളജ് ഹോസ്റ്റലിനടുത്ത് മരംവീണ് വൈദ്യുതിലൈൻ പൊട്ടി. മരച്ചില്ലകൾ വീണ് പലയിടത്തും വൈദ്യുതിബന്ധം തകരാറിലാണ്.
ഇരവുകാട് വാ൪ഡിൽ ഓട്ടോഡ്രൈവ൪ കോയാപറമ്പിൽ നിസാമുദ്ദീൻെറ വീടിൻെറ മേൽക്കൂര പൂ൪ണമായും തക൪ന്നു. രാത്രി വലിയ ശബ്ദത്തോടെയാണ് ഷീറ്റിൽ നി൪മിച്ച മുകൾഭാഗം വീണത്. അലുമിനിയം ഷീറ്റുകളും ആസ്ബസ്റ്റോസും കൊണ്ടാണ് മേൽക്കൂര നി൪മിച്ചത്. ശക്തമായ കാറ്റിൽ ഷീറ്റുകൾ പറന്നുപോയതോടെ അടുത്തകാലത്ത് നി൪മിച്ച വീടിൻെറ ഉൾഭാഗം വെള്ളത്തിലായി. വീട്ടിലെ ഫ൪ണിച്ചറുകളും ഇലക്ട്രോണിക്സ് സാധനങ്ങളും നശിച്ചു. ലക്ഷംരൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തെ തൈപറമ്പിൽ രമേശ്, അഞ്ചുതെങ്ങിൽ രാജൻ, മോഹനൻ, തൈപറമ്പിൽ സിയാദ്, തൈപറമ്പിൽ സുഹൈൽ, തൈപറമ്പിൽ ഫാത്തിമുത്ത് എന്നിവരുടെ വീടുകളുടെ മേൽക്കൂര വിരിച്ച ഷീറ്റുകളും തക൪ന്നു. തൈപറമ്പിൽ ഈസ അബ്ദുസ്സലാം, നൈസാം, നൗഷാദ് എന്നിവരുടെ വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി.
റവന്യൂ അധികാരികൾ തിങ്കളാഴ്ച രാവിലെ എത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. വീടുകൾ അടിയന്തരമായി പുന൪നി൪മിക്കാൻ കഴിഞ്ഞില്ളെങ്കിൽ ഈ കുടുംബങ്ങൾക്ക് രാത്രി കയറിക്കിടക്കാൻ ഇടമില്ലാതാകും. നഷ്ടപരിഹാരം കഴിവതും വേഗത്തിൽ ലഭ്യമാക്കാനും വീടുകൾ പുന൪നി൪മിക്കാനും ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കൗൺസില൪ ബഷീ൪ കോയപറമ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.