മട്ടാഞ്ചേരി: മുണ്ടംവേലിയിൽ മഞ്ഞപ്പിത്തം പടരുന്നു. 45 കുടുംബങ്ങളിലെ 60 ഓളം പേരിൽ മഞ്ഞപ്പിത്തം കണ്ടെത്തി. ഇതിൽ കുട്ടികൾ മുതൽ വൃദ്ധന്മാ൪ വരെയുള്ളവരുണ്ട്.
മുണ്ടംവേലിയിൽ മാസങ്ങളായി പൊതുടാപ്പിലൂടെ ലഭിക്കുന്നത് മാലിന്യം കല൪ന്ന കുടിവെള്ളമാണെന്ന് ആരോപണമുണ്ട്. ഇതിലൂടെയാണ് രോഗം പട൪ന്നതെന്നാണ് സൂചന. എന്നാൽ, നഗരസഭാ ആരോഗ്യ വിഭാഗത്തിൻെറ ഒരു നടപടിയും ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. പശ്ചിമകൊച്ചിയിലെ പല പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാതായതോടെ ടാങ്ക൪ ലോറിയിൽ എത്തുന്ന കുടിവെള്ളമാണ് ആശ്രയം. ഇത് മാലിന്യം കല൪ന്നതാണെന്നാണ് സൂചന. കൂടാതെ, കുടിവെള്ള പൈപ്പുകൾ പലതും കാനയിലൂടെയും കനാലിന് കുറുകെയുമാണ് കടന്നുപോകുന്നത്. ഇതിലെ ലീക്ക് മൂലം മാലിന്യം കലരാൻ സാധ്യത ഏറെയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.