മങ്കഫില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ആന്ധ്രക്കാരിയെ തിരിച്ചറിഞ്ഞു

മങ്കഫ്: കഴിഞ്ഞ ദിവസം മങ്കഫിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ആന്ധ്രപ്രദേശുകാരിയെ തിരിച്ചറിഞ്ഞു. വെസ്റ്റ് ഗോദാവരി ജില്ലയിലെ മാണിക്യ കുമാരിയെ (37) ആണ് ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ മങ്കഫ് നാലാം നമ്പ൪ ബ്ളോക്കിൽ 29ാം നമ്പ൪ സ്ട്രീറ്റിലെ 59ാം നമ്പ൪ കെട്ടിടത്തിനു മുന്നിൽ മരിച്ച നിലയിൽ പ്രദേശവാസികൾ കണ്ടെത്തിയത്.
വീടുകളിൽ ജോലിക്ക് പോകുന്ന മാണിക്യ കുമാരി ഈ കെട്ടിടത്തിലെ ഈജിപ്തുകാരൻെറ ഫ്ളാറ്റിൽ ജോലിക്ക് പോകാറുണ്ടായിരുന്നു. യുവതി കെട്ടിടത്തിൻെറ ആറാം നിലയിൽനിന്ന് ചാടുകയായിരുന്നുവെന്നാണ് ഈജിപ്തുകാരൻെറ മൊഴി. 12 മണിയോടെ ഈജിപ്തുകാരനും മാണിക്യകുമാരിയും കെട്ടിടത്തിലെ ഹാരിസും സംസാരിച്ചുനിൽക്കുന്നത് കെട്ടിടത്തിലെ സ്വദേശിയുടെ കാ൪ ഡ്രൈവ൪ കണ്ടിരുന്നു. യുവതി കുറ്റം നിഷേധിക്കുന്ന തരത്തിൽ സംസാരിക്കുന്നതായി കേട്ടതായും ഇയാൾ പറയുന്നു. നാലു ദിവസം മുമ്പ് തൻെറ പേഴ്സ് യുവതി മോഷ്ടിച്ചതായും അത് ചോദ്യംചെയ്യവെ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോൾ ആറാം നിലയിൽനിന്ന് ചാടുകയായിരുന്നുവെന്നുമാണ് ഈജിപ്തുകാരൻ പൊലീസിനോട് പറഞ്ഞത്. പിന്നീട് മോഷ്ടിച്ചത് സ്വ൪ണമാണെന്ന് ഇയാൾ മാറ്റിപ്പറയുകയും ചെയ്തു.
നെറ്റിയിലെ ചെറിയ മുറിവല്ലാതെ ഒരു പരിക്കുമില്ലാത്തത് ആറാം നിലയിൽനിന്ന് വീണതാണെന്ന കാര്യത്തിൽ സംശയമുണ൪ത്തുന്നതായി പരിസരവാസികൾ പറയുന്നു. കൂടാതെ കെട്ടിടത്തിന് താഴെയുണ്ടായിരുന്ന സ്വദേശിയുടെ ഡ്രൈവറും മറ്റൊരു ഹാരിസായ ബംഗാളിയും അതേ കെട്ടിടത്തിൽ പ്രവ൪ത്തിക്കുന്ന സ്റ്റുഡിയോയിലുള്ളവരും ഒരു ശബ്ദവും കേട്ടിട്ടില്ല.
ആറാം നിലയിൽനിന്ന് ചാടിയാൽ എത്താവുന്നതിലും ദൂരെയാണ് മൃതദേഹം കിടന്നിരുന്നതെന്നും കെട്ടിടത്തിൻെറ താഴ്ഭാഗം മുഴുവൻ കാണാവുന്ന രീതിയിൽ ഒന്നാം നിലയിൽനിന്ന് പുറത്തേക്ക് സ്ഥാപിച്ച കാമറ മൃതദേഹം കണ്ടെത്തുന്നതിന് കുറച്ചുമുമ്പുള്ള സമയം മുതൽ ഓഫായിരുന്നതും സംശയമുണ൪ത്തുന്നതായും ചൂണ്ടിക്കാട്ടുന്ന പരിസരവാസികൾ നിഷ്പക്ഷമായ അന്വേഷണത്തിലൂടെ പൊലീസ് സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.