അലങ്കരിച്ച ഒട്ടക വണ്ടികൾ ആളുകളെ കയറ്റി മേള നഗരിയിലൂടെ ചുറ്റിക്കറങ്ങാൻ തയാറായി നിൽക്കുന്നു
വലിയ ഒട്ടക്കൂട്ടങ്ങളുമായാണ് ഗ്രാമീണർ കച്ചവടത്തിനായി എത്തുന്നത്
തലയിലെ കെട്ട് ആണ് രാജസ്ഥാനികളുടെ അടയാളം. പല വർണങ്ങളിൽ ഉള്ള തലക്കെട്ടുള മുഖം ചുളിഞ്ഞ ഗ്രാമീണരുണ്ടാകും മേള ഗ്രൗണ്ടിൽ
മേളയുടെ ഭാഗമായി നടക്കുന്ന നീളൻ മീശക്കാരുടെ പ്രകടനം. ഇതിൽ വിജയിക്കുന്നവർക് സമ്മാനമുണ്ട്
മേള ഗ്രൗഡിൽ അലങ്കരിച്ച കുതിരകളുടെ അഭ്യാസ പ്രകടനങ്ങൾ
പുഷ്കർ തടാകം, നഗരം, മേള ഗ്രൗണ്ട്- മലയുടെ മുകളിൽ കയറിയാൽ കാണുന്ന അതിമനോഹര അസ്തമയ കാഴ്ച്ച
പുഷ്കർ മേളയിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ് ഹോട്ട് എയർ ബലൂൺ. ഒട്ടകങ്ങൾ മേയുന്ന മേള നഗരിയുടെ ആകാശ ദൃശ്യം നൽകുന്ന ഈ സേവനം അല്പം ചിലവേറിയതാണ്
കച്ചവടത്തിനായി എത്തിയ ഗ്രാമീണൻ
ഡൽഹിയിൽ ജാമിഅയിൽ പഠിക്കുന്നകാലത്ത് വില്ല്യം ചാങ് (ചൈനക്കാരനാണ്) ഫോട്ടോഗ്രാഫി ക്ലാസ്സിൽ വെച്ചാണ് പുഷ്കർ മേളയെ കുറിച്ച് പറഞ്ഞു തരുന്നത്. അന്നദ്ദേഹം തമാശക്ക് ഒരു കാര്യം പറഞ്ഞു "പുഷ്കറിൽ നിങ്ങൾക്കു ഒട്ടകത്തെക്കാൾ ഫോട്ടോഗ്രാഫർമാരെ കാണാനാവും. ഫോട്ടോഗ്രാഫർമാറില്ലാതെ ഒരു ഫ്രെയിം സെറ്റ് ചെയ്യുക എന്നതാണ് അവിടുത്തെ വെല്ലുവിളി". അന്ന് അത് അത്ര കാര്യമാക്കിയില്ല. എന്നാൽ 2016 ആദ്യമായി പുഷ്കറിൽ എത്തിയപ്പോഴാണ് ആ വെല്ലുവിളി എന്താണെന്ന് മനസിലായത്. ഓരോ മൂലയിലും ലോകത്തിന്റെ പല കോണിൽ നിന്നുമുള്ള ഒരു ഫോട്ടോഗ്രാഫറുണ്ടാകും. അത് കൊണ്ട് തന്നെയാണ് ഫോട്ടോഗ്രാഫർമാരുടെ പറുദീസ എന്ന് പുഷ്കർ അറിയപ്പെടുന്നത്. 'പുഷ്കരിണി' എന്നാൽ സംസ്‌കൃതത്തിൽ 'ജലാശയം' എന്നാണ് അർഥം. മരുഭൂമിയിൽ അപൂർവമായി കാണുന്ന നീരുറവയിൽ പൂർവികർ ഒരു നഗരം പണിതുയർത്തി. ആ തടാകത്തിനടുത്തു ത്രിമൂർത്തികളിൽ ഒരാളായ ബ്രഹ്മാവിനെ അവർ ക്ഷേത്രം പണിതു ആരാധിച്ചു. ഹിന്ദു സംസ്കാരത്തിന്റെ ഒട്ടനവധി പുരാണകഥകൾ പുഷ്കർ തടാകത്തെ പറ്റിയുണ്ട്.
വിഖ്യാതമായ 2016 നവംബർ മാസമാണ് രാജസ്ഥാനിലെത്തുന്നത്. നോട്ട് നിരോധിച്ച രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ആ സമയത്തുപോലും ലോകത്തിലെ ഏറ്റവും വലിയ കാലി ചന്ത ഒരു മുടക്കവുമില്ലാതെ നടത്താൻ ആ നാട്ടുകാർ ധൈര്യം കാണിച്ചു. അവരുടെ സ്നേഹവും എടുത്ത് പറയേണ്ടതാണ്. നിങ്ങളുടെ കൈവശം ഉള്ള നിരോധിച്ച നോട്ടുകൾ ഞങ്ങൾ സ്വീകരിക്കുമെന്നാണ് അന്ന് താമസിച്ച ഗസ്റ്റ് ഹൗസ് അധികൃതർ പറഞ്ഞത്. പിന്നീട് ആറു ദിവസം പുഷ്കറിൽ ഫോട്ടോകൾ മാത്രമെടുത്ത് നടന്നു. ആ കാഴ്ചകളിലേക്ക്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.