കൊച്ചി: നിർമാതാക്കളും നടൻ ഷെയ്ൻ നിഗമും തമ്മിലുള്ള തർക്കത്തിന്‍റെ മഞ്ഞുരുകുന്നു. പ്രതിഫലം വാങ്ങാതെ സിനിമയ ുടെ ബാക്കി പൂർത്തിയാക്കാമെന്ന് വെയിൽ സിനിമയുടെ നിർമാതാവ് ജോബി ജോർജ്ജിന് കത്തയച്ചോടെയാണ് ഒത്തുതീർപ ്പ് ചർച്ചക്ക് വഴിയൊരുങ്ങിയത്. ബാക്കിയുളള പ്രതിഫല തുക കൈപ്പറ്റാതെ സിനിമ പൂര്‍ത്തീകരിക്കാമെന്ന് ഷെയിന്‍ ഉ റപ്പ് നൽകിയതായാണ് റിപോർട്ട്.
സിനിമ നിർമാതാവ് ജോബി ജോർജിൽനിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് വ്യക്തമാക്കി ഷെയ്ൻ നിഗം ഒക്ടോബർ 15ന് ഇൻസ്റ്റാഗ്രാമിലൂടെ രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. ജോബി നിർമിക്കുന്ന ‘വെയിൽ’ എന്ന ചിത്രത്തിലും ‘കുർബാനി’ എന്ന മറ്റൊരു ചിത്രത്തിലും അഭിനയിക്കവെ ‘വെയിലി’ലെ കഥാപാത്രത്തിനെ ബാധിക്കുംവിധം മുടിവെട്ടിയതാണ് നിർമാതാവിനെ പ്രകോപിപ്പിച്ചത്.
ഇതിനെത്തുടർന്ന് നിർമാതാക്കാൾ ഷെയ്ന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഷെയിന്‍ ഭാഗമായ ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള വെയില്‍, ഖുർബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കുകയാണെന്നും ഷെയിന്‍ കാരണം സിനിമകള്‍ക്കുണ്ടായ ഏഴ് കോടി നഷ്ടം തീര്‍ത്താല്‍ മാത്രമേ തുടര്‍ന്ന് സിനിമകളില്‍ അഭിനയിപ്പിക്കുകയുള്ളുവെന്ന നിലപാടിലായിരുന്നു നിര്‍മാതാക്കളുടെ സംഘടന. ഇതിനിടെ, കൊച്ചിയിൽ ചേർന്ന അമ്മ എക്സിക്യൂട്ടിവ് യോഗത്തിൽ ഷെയ്നുമായി പ്രശ്നങ്ങൾ ചർച്ചചെയ്ത് തീർത്തതായി അമ്മ പ്രസിഡൻറ് മോഹൻലാൽ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.