ലോസ് ആഞ്ജലസ്: ഹോളിവുഡിെൻറ ‘സുവർണ കാല’ത്തെ താരങ്ങളിൽ അവശേഷിക്കുന്ന പ്രമുഖരിൽപ്പെട്ട കിർക് ഡഗ്ലസ് അ ന്തരിച്ചു. 103 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണമെന്ന് മകനും ചലച്ചിത്ര നടനുമായ മൈക് ഡഗ ്ലസ് പറഞ്ഞു.
സ്പാർട്ടക്സ്, 20,000 ലീഗ്സ് അണ്ടർ ദ സീ, ദ ബാഡ് ആൻഡ് ദ ബ്യൂട്ടിഫുൾ, ചാമ്പ്യൻ തുടങ്ങിയ സിനിമകളിലൂടെ കിർക് അന്താരാഷ്ട്ര പ്രസിദ്ധി നേടി. 70 വർഷത്തോളം നീണ്ട കരിയറിൽ ഹോളിവുഡിെൻറ വളർച്ചക്കും അദ്ദേഹം സാക്ഷിയായി. 1996ൽ ഹോളിവുഡ് സിനിമയിൽ 50 വർഷം പിന്നിട്ടതിെൻറ ഭാഗമായി ഹോണററി ഓസ്കർ അവാർഡ് അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു. ഇതിനു പുറമെ വിവിധ രാജ്യങ്ങളുടേയും ചലച്ചിത്ര മേളകുടേയും അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
മൈകിന് പുറമെ ചലച്ചിത്ര നിർമാതാക്കളായ ജോയൽ, പീറ്റർ എന്നിവരും പരേതനായ എറികും മക്കളാണ്. അന്ന ബൈഡനാണ് ഭാര്യ. റഷ്യയിൽനിന്ന് ജൂത കുടിയേറ്റ കുടുംബത്തിലെ ഏഴു മക്കളിലൊരാളായി 1916ൽ ആംസ്റ്റർഡാമിൽ ജനിച്ച ഇസ്സുർ ഡാനിയേലോവിച് ഡെംസ്കി എന്ന കിർക് ഡഗ്ലസ്, യൗവനാരംഭത്തിലാണ് അമേരിക്കയിലേക്ക് കുടിയേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.