മട്ടാഞ്ചേരി: അറ്റകുറ്റപ്പണി നടത്തി പണം നൽകാതെ മുങ്ങവെ കോസ്റ്റൽ പൊലീസ് പിടികൂടിയ കപ്പൽ കോടതി ജപ്തി ചെയ്തു. കൊച്ചി പുറംകടലിൽ നങ്കൂരമിട്ട് കിടന്ന ഓയിൽ ടാങ്കർ എം.ടി ഹൻ സ് പ്രേം എന്ന കപ്പലിലാണ് ഹൈകോടതി ഡഫേദാർ ജഗൻ കൊച്ചി വിട്ടുപോകരുതെന്ന കോടതി ഉത്തരവ് പതിച്ചത്. കപ്പൽ കപ്പിത്താന് ഉത്തരവ് വിവരമറിയിച്ചു. ചൊവ്വാഴ്ച ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസ് സബ് ഇൻസ്പെക്ടർ ബൽരാജ്, സി.പി.ഒമാരായ കെ.എ. അഫ്ഷർ, ഷിജു എന്നിവരുമായി എത്തിയാണ് നടപടി പൂർത്തിയാക്കിയത്.
കോളംബോ കപ്പൽശാലയിൽനിന്ന് അറ്റകുറ്റപ്പണി നടത്തി പണം നൽകാതെ മുങ്ങിയതിനെ തുടർന്നാണ് ഹൈകോടതിയുടെ നിയമനടപടികൾ. കൊളംബോ കപ്പൽശാലയിൽ അറ്റകുറ്റപ്പണി നടത്തി കുറച്ചുപണം മാത്രം നൽകി ബാക്കി 78.8 ലക്ഷം രൂപ നൽകാതെ 2019 മേയിൽ കപ്പൽ കടത്തുകയായിരുന്നു. അയർലൻഡിലെ ഡബ്ലീൻ സാമിയോ ടാങ്കർ കമ്പനി ഉടമയിലുള്ള കപ്പൽ മുംബൈ ആസ്ഥാനമായ മർക്കറ്റർ വാടകക്ക് എടുത്ത് സർവിസ് നടത്തുകയാണ്. ഇവരുമായി നിരവധി തവണ ബന്ധപ്പെട്ട് പണം അടക്കാൻ ആവശ്യപ്പെട്ടിട്ടും തയാറാകാത്തതിനെ തുടർന്ന് കപ്പൽശാല അധികൃതർ കേരള ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇരുവിഭാഗത്തിെൻറയും വാദംകേട്ട കോടതി അടിയന്തരമായി കപ്പൽ അറസ്റ്റ് ചെയ്യാനും തുക കപ്പൽ ഉടമകളിൽനിന്ന് ഈടാക്കി കെട്ടിവെക്കാനും നിർദേശിച്ചു. കേസിൽ കപ്പൽ ഉടമയും മാസ്റ്ററും പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.