കോലഞ്ചേരി: പുത്തൻകുരിശ് പൊലീസിെൻറ രാത്രികാല പരിശോധനക്കിടെ നിർത്താതെ പോയ ഓട്ടോ യെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജില്ലയിലെ കുപ്രസിദ്ധ വാഹന മോഷ്ടാക്കൾ കുടുങ്ങി. എടത്തല കൂട്ടുപുരക്കൽ ശ്യാം (27), പള്ളുരുത്തി തേവര മുക്കത്ത് സ്റ്റെഫിൻ (24), ആലുവ എടത്തല എൻ.എ.ഡി മുകൾ തണ്ണിക്കോട്ട് സനു (27) എന്നിവരെയാണ് പുത്തൻകുരിശ് സി.ഐ സാജൻ സേവ്യറിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ച കോലഞ്ചേരി ജങ്ഷനിൽ വാഹന പരിശോധനക്കിടെ വന്ന ഓട്ടോറിക്ഷ പരിശോധകരെ വെട്ടിച്ച് കടന്നതോടെ പൊലീസ് സംഘം പിന്തുടർന്നു. കോലഞ്ചേരി മെഡിക്കൽ കോളജിെൻറ പാർക്കിങ്ങിൽ ഓട്ടോ ഉപേക്ഷിച്ച് സംഘം മുങ്ങി.
സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂവരും ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പ്രതികളാണെന്ന് തിരിച്ചറിഞ്ഞു. വീടുകളിൽനിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മോഷണക്കേസുകളുടെ വിവരം ലഭിച്ചത്. കളമശ്ശേരി, എടത്തല സ്റ്റേഷനുകളിൽ ഓട്ടോയും ബൈക്കും മോഷ്ടിച്ച കേസുകൾ ഇവർക്കെതിരെയുണ്ട്. സംഘത്തലവനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. സബ് ഇൻസ്പെക്ടർ ബാബു, ജോയ്, സീനിയർ സി.പി ഒ ചന്ദ്രബോസ്, അനിൽകുമാർ, യോഹന്നാൻ, സി.പി.ഒമാരായ സൈബർ പൊലീസിലെ പി.എം. റിതേഷ്, രാഹുൽ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.