കോതമംഗലം: ഡാം ഷട്ടറുകൾ താഴ്ത്തി പെരിയാറിലെ ജലനിരപ്പ് ഉയർത്തിയതോടെ വിനോദസഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ടിൽ ബോട്ടിങ് പുനരാരംഭിച്ചു. ബോട്ട് സവാരിയാണ് ഭൂതത്താെൻറ ആകർഷണീയത. മൂന്നാർ സഞ്ചാരികളുടെ ഇടത്താവളമാണിത്. സീസൺ ആരംഭിച്ചതോടെ നൂറുകണക്കിന് സഞ്ചാരികളാണ് ദിനംപ്രതി എത്തുന്നത്. പ്രകൃതിഭംഗി ആവോളം നുകർന്ന് പെരിയാറിെൻറ ഓളപ്പരപ്പിലൂടെ കാടിനെ അടുത്തറിഞ്ഞ് ബോട്ട് സവാരി ചെയ്യാൻ കഴിയും. തട്ടേക്കാട്, കുട്ടമ്പുഴ, ഇഞ്ചത്തൊട്ടി, ഞായപ്പിള്ളി, നേര്യമംഗലം പ്രദേശങ്ങളിലേക്കാണ് ബോട്ട് യാത്ര.
ദേശാടനപക്ഷികൾ, മ്ലാവ്, ആന തുടങ്ങിയ ജീവികളെ യാത്രയിലുടനീളം കാണാം. പീലിവിടർത്തിയാടുന്ന മയിലുകളെയും കാട്ടുപക്ഷികളുടെ ചിലമ്പലുകൾ കണ്ടും കേട്ടും ആസ്വദിച്ചുള്ള ബോട്ട് യാത്ര മറക്കാനാകാത്ത അനുഭവമാണ്. സുരക്ഷ ക്രമീകരണങ്ങളോടെ നടത്തുന്ന ബോട്ട് യാത്രക്ക് ഒരാൾക്ക് മണിക്കൂറിന് 150 രൂപയാണ് ഫീസ്. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെയാണ് സമയം. തേക്കടിയോട് കിടപിടിക്കത്തക്ക രീതിയിലുള്ള സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.