മൂവാറ്റുപുഴ: റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നോട്ടക്ക് വോട്ടുചെയ്യാനൊരുങ്ങി നാ ട്ടുകാർ. പായിപ്ര പഞ്ചായത്തിലെ ഏഴാംവാർഡിൽ പെട്ട പാലോട് - തച്ചോടത്തുംപടി റോഡാണ് തകർ ന്ന് സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്നത്. വർഷങ്ങളായി തകർന്ന റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തുവന്നതോടെ അറ്റകുറ്റപ്പണിക്കായി ഒരു ലക്ഷം രൂപ അനുവദിച്ചു.
എന്നാൽ, മെംബറുടെ വീടിെൻറ ഭാഗത്ത് മാത്രം ടാർ ചെയ്യാനുള്ള നീക്കം നടത്തിയതോടെ നിർമാണ പ്രവർത്തനങ്ങൾ നാട്ടുകാർ തടഞ്ഞു. നൂറുകണക്കിന് കുടുംബങ്ങൾ സഞ്ചരിക്കുന്ന പഞ്ചായത്തിലെ പ്രധാന റോഡാണിത്. വർഷങ്ങൾക്ക് മുമ്പ് ടാർ ചെയ്ത റോഡ് പിന്നീട് അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. കഴിഞ്ഞ സാമ്പത്തികവർഷം പഞ്ചായത്തിലെ എല്ലാ റോഡുകളും അറ്റകുറ്റപ്പണി ചെയ്തെങ്കിലും ഈ റോഡ് മാത്രം നന്നാക്കിയില്ല. ഇതോടെയാണ് നോട്ടക്ക് വോട്ട് ചെയ്യാനുള്ള തീരുമാനത്തിലെത്തിയത്. അതേസമയം റോഡ് നിർമാണത്തിന് തുക അനുവദിച്ചിട്ടുണ്ടന്ന് പഞ്ചായത്ത് ്അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.