പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിക്ക് നേരെ ആക്രമണം: പ്രതി അറസ്റ്റിൽ

മാന്നാർ (ആലപ്പുഴ): പ്രണയാഭ്യർഥന നിരസിച്ചതിൻെറ പേരിൽ വിദ്യാർഥിനിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കോയിപ്രം തട്ടേക്കാട് കുഴിയുഴത്തിൽ വീട്ടിൽ അശ്വിനാണ് (18) അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ ഒമ്പതോടെ പരുമല പാലത്തിലൂടെ നടന്നുവന്ന വിദ്യാർഥിനിയെ കടന്നുപിടിച്ച് ഇടത് കൈയിൽ സിറിഞ്ചുകൊണ്ട് കുത്തിയാണ് പരിക്കേൽപ്പിച്ചത്. ആക്രമണശേഷം പ്രതി ഓടി രക്ഷപ്പെട്ടു. സിറിഞ്ചിനുള്ളിൽ എന്തോ ദ്രാവകം ഉണ്ടായിരുന്നതായി വിദ്യാർഥിനി പൊലീസിന് കൊടുത്ത മൊഴിയിൽ പറയുന്നു. പരിക്കേറ്റ വിദ്യാർഥിനി ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പുളിക്കീഴ് സി.ഐ രാജപ്പൻ റാവുത്തറുടെ നേതൃത്വത്തിൽ എസ്.ഐ ജേക്കബ്, അഡീഷനൽ എസ്.ഐമാരായ രാജേഷ്, അനിരുദ്ധൻ എന്നിവരടങ്ങുന്ന പൊലീസ് സംഘം പ്രതിയെ വീട്ടിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.