കാക്കനാട്: രാജ്യത്തെ അഭിസാരികയോടുപമിച്ച് മാഗസിന്‍ പ്രസിദ്ധീകരിച്ചെന്ന പരാതിയിൽ തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജ് അധികൃതര്‍ക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. പ്രിന്‍സിപ്പല്‍ അടക്കം ആറുപേര്‍ക്കെതിരെയാണ് കേസ്. ഹിന്ദു ഐക്യവേദിയാണ് കോളജ് അധികൃതര്‍ക്കെതിരെ പരാതി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിലകൂടിയ അഭിസാരികയാക്കുകയും നാപ്കിന്‍ പാഡില്‍ ദേവിയെ വരച്ച് വിശ്വാസത്തെ മുറിവേല്‍പിച്ചെന്നുമാണ് പരാതി. പ്രിന്‍സിപ്പല്‍ വി.പി ദേവസ്യ, സ്റ്റാഫ് എഡിറ്റര്‍ എം. സജീഷ്, സ്റ്റുഡൻറ് എഡിറ്റര്‍ ഗ്രഗര്‍ ജോര്‍ജ്, പത്രാധിപസമിതി അംഗങ്ങളായ മുഹമ്മദ് റഫീഖ്, അരുണ പി. കുമാര്‍, റിനു ആര്‍ഷ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ആവിഷ്കാരസ്വാതന്ത്ര്യത്തിെൻറ മറവില്‍ സ്ത്രീ ഉപഭോഗ വസ്തുവാണെന്ന് സ്ഥിരീകരിക്കുന്ന നഗ്‌ന ചിത്രം മാഗസിനിലുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.