അട്ടപ്പാടിയിൽ സോഷ്യല്‍ ഓഡിറ്റിങ് വേണമെന്ന് അമിക്കസ്ക്യൂറി

കൊച്ചി: അട്ടപ്പാടിയിലെ എല്ലാ വികസനപദ്ധതികളും സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്ന് ഹൈകോടതി നിയമിച്ച അമിക്കസ്ക്യൂറിയുടെ റിപ്പോർട്ട്. െഎ.എ.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നോഡൽ ഒാഫിസറായി നിയമിക്കണമെന്നും മധുവെന്ന ആദിവാസി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് േകാടതി സ്വമേധയാ എടുത്ത കേസില്‍ നിയമിച്ച അമിക്കസ്ക്യൂറി നൽകിയ ഇടക്കാല റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പരിഗണിച്ച കോടതി ശിപാർശകൾ സംബന്ധിച്ച് സർക്കാറിെൻറ മറുപടി വിശദീകരണം തേടി. അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് കോടിക്കണക്കിന് രൂപ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വിവിധതലങ്ങളില്‍ അനുവദിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലെ അവിശുദ്ധബന്ധം ശക്തിപ്പെടുക മാത്രമാണുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.