വിമാനത്താവളത്തിൽ ബസ് കാത്ത് നിൽക്കുന്നവർ വലയുന്നു

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് ബസ് സർവിസുകളുണ്ടെങ്കിലും ആവശ്യത്തിന് സർവിസ് ഇല്ലെന്ന് പരാതി. വിമാനത്താവളത്തിൽ ബസ് കാത്തുനിൽക്കുന്നവർക്കായി സൗകര്യങ്ങളുള്ള ബസ് സ്റ്റോപ് നിർമിക്കണമെന്ന് കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. വിമാനത്തിൽ വന്നിറങ്ങുന്നവരുടെ കൈവശം ലഗേജുകളുണ്ട്. ഇത് ഭദ്രമായി സൂക്ഷിക്കാൻ കഴിയുന്ന വിധം ബസ് കാത്തുനിൽപ് കേന്ദ്രം സ്ഥാപിക്കാൻ തയാറാകണം. ബസ് സർവിസ് ആരംഭിച്ചതിനാൽ പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ നാട്ടിലേക്ക് എത്തിച്ചേരാൻ കഴിയുന്നുണ്ട്. ബസ് കാത്ത് നിൽക്കുന്നിടത്ത് ഇപ്പോൾ മഴയും വെയിലുമുണ്ടായാൽ യാത്രക്കാർ വിഷമിക്കുകയാണ്. ബസ് സ്േറ്റാപ്പിൽ കൂടുതൽ സൗകര്യമേർപ്പെടുത്തിയാൽ യാത്രക്കാർക്ക് ഇവിടെ വിശ്രമിക്കാനും കഴിയും. പ്രവാസികൾക്കായി ഹെൽപ് ലൈൻ, കുറഞ്ഞ നിരക്കിൽ വിശ്രമമുറി എന്നിവയും നിർമിക്കാൻ വിമാനത്താവള കമ്പനി തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. മുബാറക് കാമ്പ്രത്ത്, ഹാഷിം മുണ്ടോൻ, സിദ്ദീഖ് കൊടുവള്ളി, നിസാമുദ്ദീൻ, ഷമീർ ചീരക്കുഴി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.