ശരിക്കും അറിയാമായിരുന്നെങ്കില്‍ മുഴുവനും മലയാളം പറഞ്ഞേനെ...

കൊച്ചി: മലയാളം ശരിക്കും അറിയാമായിരുന്നെങ്കില്‍ മുഴുവനും മലയാളത്തില്‍ പറഞ്ഞേനെയെന്ന് ഉപരാഷ്ട്രപതി. 'എല്ലാവര്‍ക്കും എ​െൻറ നമസ്‌കാരം, കൊച്ചി കോര്‍പറേഷ​െൻറ സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇവിടെയുള്ള എല്ലാവര്‍ക്കും ആശംസകള്‍' ഇത്രയും മലയാളത്തിൽ പറഞ്ഞൊപ്പിച്ച് പ്രസംഗം ഇംഗ്ലീഷിലാക്കിയാണ് മലയാളത്തോടുള്ള ഇഷ്ടവും പ്രസംഗം മലയാളത്തിൽ തുടരാൻ കഴിയാത്തതിലുള്ള ബുദ്ധിമുട്ടും അദ്ദേഹം പങ്കുവെച്ചത്. സദസ്സി​െൻറ മുൻനിരയിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരെയും കൗൺസിലർമാരെയുമൊക്ക പരിചയപ്പെട്ടശേഷമാണ് ഉപരാഷ്ട്രപതി ഉദ്ഘാടന വേദിയിൽ കയറിയത്. എഴുതിത്തയാറാക്കിയ പ്രസംഗം ഉണ്ടായിരുന്നെങ്കിലും മാറ്റിവെച്ച് പലപ്പോഴും പതിവ് ശൈലിയിൽ കത്തിക്കയറി. 'തദ്ദേശസ്ഥാപനങ്ങളിലെ അഴിമതി കണ്ടാല്‍ ജനം മന്ത്രി കെ.ടി. ജലീലിനെ അറിയിക്കണം. മന്ത്രി വിവരം മുഖ്യമന്ത്രിയെ അറിയിക്കും. മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയെയും. ധനമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. പ്രധാനമന്ത്രി ലോക ബാങ്കിനെ അറിയിക്കും. ഇതുവഴി അഴിമതി ഇല്ലാതാക്കാനും വികസനം സാധ്യമാക്കാനും കഴിയും' ഇങ്ങനെപോയി അദ്ദേഹത്തി​െൻറ വാക്കുകൾ. കോട്ടും സ്യൂട്ടും ബൂട്ടുമിട്ട് നടക്കുന്ന നേതൃത്വം ഉണ്ടായാല്‍ മാത്രം സ്മാര്‍ട്ട് സിറ്റിയുണ്ടാവില്ലെന്നും ഭരണക്കാരും ഉദ്യോഗസ്ഥരുമൊക്കെ സ്മാർട്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സുവർണജൂബിലി ആഘോഷത്തിൽ നേട്ടങ്ങളുടെ ഒാർമപ്പെടുത്തൽ മാത്രമല്ല ഭാവിവികസനത്തി​െൻറ ആക്ഷൻ പ്ലാനും ഉണ്ടാകണെമന്ന് അദ്ദേഹം ഒാർമിപ്പിച്ചു. താൻ മന്ത്രിയായിരിക്കുേമ്പാൾ സ്മാർട്ട് സിറ്റി, അമൃത് പദ്ധതികളിൽ ഉൾപ്പെടുത്തി കൊച്ചിയുടെ വികസനത്തിന് നൽകിയ സംഭാവനകൾ ഒാർമിച്ചു. സംയുക്ത സംസ്കാരവുമായി ഊഷ്മളമായ മെട്രോപ്പോളിറ്റൻ സിറ്റിയായി കൊച്ചി വളരുകയാണ്. രാജ്യത്തെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നാണ് കൊച്ചി. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, അന്താരാഷ്ട്ര ബങ്കറിങ് ടെർമിനൽ, സി.എൻ.ജി ടെർമിനൽ തുടങ്ങിയവ കൊച്ചി വികസിപ്പിച്ചെടുത്തിട്ടുണ്ട്. സൗരോർജത്തിൽ പൂർണമായി പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം എന്ന നിലയിൽ കൊച്ചി വിമാനത്താവളം മാതൃകയാണ്. വരും വർഷങ്ങളിൽ ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റതും വേഗത്തിൽ വളരുന്നതുമായ നഗരങ്ങളിലൊന്നായി കൊച്ചിയെ കാണുന്നു. ഇന്ത്യയിലെ രണ്ട് അന്തർവാഹിനി കേബിളിനുവേണ്ടിയുള്ള ഒരു സ്ഥലമാണ് ഇത്. ഇത് ഇന്ത്യയിലെ ആദ്യ ലോക ഹബ് ടെർമിനലാണെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. കെ.വി. തോമസ് എം.പിയും ഹൈബി ഇൗഡൻ എം.എൽ.എയും ഉപരാഷ്ട്രപതിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ആറന്മുള കണ്ണാടിയും സമ്മാനമായി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.