മൂവാറ്റുപുഴ: ഓഫിസ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വന്ന മാലിന്യങ്ങൾ പുഴയിൽ തള്ളിയ നഗരസഭ നടപടി വിവാദത്തിൽ. മൂവാറ്റുപുഴ നഗരസഭയുടെ ഓഫിസ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വന്ന കോൺക്രീറ്റ് മാലിന്യങ്ങളടക്കമുള്ളവയാണ് ബുധനാഴ്ച പുഴയിൽ തള്ളിയത്. നഗരസഭ ഓഫിസിന് പിറകിൽ സ്ഥിതിചെയ്യുന്ന പുഴയിലേക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുകയായിരുന്നു. ടൈൽ, മണ്ണ്, സിമൻറ് ചാക്കുകൾ, പ്ലാസ്റ്റിക്കുകൾ തുടങ്ങിയവയും പുഴയിലൊഴുക്കി. നഗരത്തിലെ ഓടകളിൽനിന്ന് മാലിന്യങ്ങൾ പുഴയിലേക്ക് തുറന്ന് മലിനീകരിക്കാൻ നഗരസഭയാണ് കൂട്ടുനിൽക്കുന്നതെന്ന് നേരത്തേ ആക്ഷേപമുണ്ട്. പുതിയ സംഭവം നഗരസഭയെ കൂടുതൽ പ്രതിരോധത്തിലാക്കി. ഇത് ലോറിയിൽ നീക്കുന്നതിന് പകരം എളുപ്പം പുഴയിലേക്ക് തള്ളുകയായിരുന്നു. കഴിഞ്ഞദിവസം നടന്ന മുനിസിപ്പൽ കൗൺസിൽ യോഗത്തിലും സംഭവം ബഹളത്തിനിടയാക്കി. ഇതുസംബന്ധിച്ച് അന്വേഷിക്കുമെന്നും കോൺട്രാക്ടറുടെ ചെലവിൽ ഇവ പുഴയിൽനിന്ന് നീക്കുമെന്നും കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ അറിയിച്ചെങ്കിലും രണ്ടാം ദിവസവും മാലിന്യം പുഴയിൽ തള്ളി. പുഴ മലിനീകരണത്തിനെതിരെ പ്രസംഗിക്കുകയും മാലിന്യം തള്ളുകയും ചെയ്യുന്ന നഗരസഭ ഭരണസമിതിക്കെതിരെ അമർഷം പുകയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.