പെരുമ്പാവൂർ: പി.പി റോഡിൽ അനധികൃതമായി പണികഴിപ്പിച്ച കെട്ടിടത്തിൽ ബിവറേജസ് ഔട്ട്ലറ്റ് തുടങ്ങുന്നതിന് ലൈസൻസ് നൽകാൻ നഗരസഭയിൽ പിൻവാതിൽ ശ്രമങ്ങൾ നടക്കുന്നതായി ആക്ഷേപം. കുടിവെള്ള േസ്രാതസ്സായ പാത്തിതോട്ടിലേക്ക് കെട്ടിടത്തിൽനിന്ന് മാലിന്യം ഒഴുക്കുന്നതിനെതിരെ പരാതി നിലവിലുള്ളതായി നാട്ടുകാർ പറയുന്നു. ദിവസ-മാസ വാടകക്ക് ആളുകൾ താമസിക്കുന്ന കെട്ടിടത്തിൽ അഗ്നിശമന സുരക്ഷ സൗകര്യങ്ങൾ ഇല്ലാത്തത് ഭീഷണിയാണ്. ഇതിനിടെയാണ് മദ്യശാലക്ക് ലൈസൻസ് നൽകാൻ നീക്കം നടക്കുന്നത്. നഗരസഭ കൗൺസിലർ കൂടിയായ കെട്ടിടയുടമയുടെ സ്വാധീനത്തിന് വഴങ്ങിയാണിതെന്ന് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു. കെട്ടിടത്തിലേക്ക് മദ്യശാല മാറ്റിസ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ സമരസമിതി രൂപവത്കരിച്ച് പ്രക്ഷോഭത്തിലാണ്. ഹൈകോടതിയിൽ കേസുമുണ്ട്. ലൈസൻസ് നൽകാനുള്ള നീക്കത്തിൽനിന്ന് നഗരസഭ പിന്മാറിയിെല്ലങ്കിൽ നഗരസഭ ഉപരോധം ഉൾപ്പെടെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പാത്തിപാലം ജനകീയ സമരസമിതി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.