യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവിനെ കോടതി വെറുതെ വിട്ടു

വടകര: യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ട ഭർത്താവിനെ കേസിൽ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പയ്യോളി ഇരിങ്ങൽ സ്വദേശി കോലത്ത് അഭിലാഷിനെയാണ്(38) വടകര അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജഡ്ജ് എം.വി. രാജകുമാര വെറുതെ വിട്ടത്. അഭിലാഷിെൻറ ഭാര്യ തലശ്ശേരി പെരിങ്ങത്തൂർ സ്വദേശി അണിയാരം തണലിൽ മഹിമ(21) മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ മഹിമയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. നിത്യവും മദ്യപിച്ചെത്തുന്ന അഭിലാഷ് ഭാര്യയെ കിടപ്പുമുറിയിൽ വെച്ച് ദേഹോപദ്രവം ചെയ്തപ്പോൾ ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. ഇൗ സമയത്ത് അഭിലാഷ് തീ കൊളുത്തിയെന്നാണ് പരാതി. അന്നത്തെ വടകര ഡിവൈ.എസ്.പി എം. പ്രദീപ്കുമാറാണ് കേസ് അന്വേഷിച്ചത്. പ്രതി കുറ്റം ചെയ്‌തെന്ന് പ്രോസിക്യൂഷന്‌ തെളിയിക്കാൻ കഴിയാത്തതിനെതുടർന്നാണ് കോടതി വെറുതെ വിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.