മൂവാറ്റുപുഴ: മുന്നറിയിപ്പില്ലാതെ ടാറിങ് നടത്തിയതിനെ തുടർന്ന് നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴ-കാക്കനാട് റോഡിലാണ് തിരക്കേറിയ സമയത്ത് മുന്നറിയിപ്പില്ലാതെ ടാറിങ്ങ് നടത്തിയത്. രാവിലെ എട്ടിന് ടാറിങ് തുടങ്ങിയതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ടാറിങ്ങിെൻറ ഭാഗമായി വാഴപ്പിള്ളി കവലയിൽ കാക്കനാട് റോഡിലേക്കുള്ള ഗതാഗതം തടഞ്ഞതോടെ ഇതുവഴി പോകേണ്ട വാഹനങ്ങൾ തിരക്കേറിയ എം.സി റോഡിൽ വെച്ച് തിരിച്ചതും മറ്റുമാണ് കുരുക്കിന് കാരണമായത്. ക്രിസ്മസിെൻറ ഭാഗമായി വെള്ളിയാഴ്ച തിരക്ക് ഏറെയായിരുന്നു. നൂറുകണക്കിന് വാഹനങ്ങളാണ് അധികമായി റോഡിലിറങ്ങിയത്. ഇത് കുരുക്ക് രൂക്ഷമാക്കുകയും ചെയ്തു. തിരക്ക് മുന്നിൽക്കണ്ട് വേണ്ട ക്രമീകരണങ്ങൾ നടത്താതെയും പൊലീസിെൻറ സഹായം തേടാതെയുമാണ് ടാറിങ് നടത്തിയത്. ഉച്ചകഴിഞ്ഞതോടെ നഗരം പൂർണമായും സ്തംഭിച്ചു. ഇടറോഡുകളിലൂടെയുള്ള ഗതാഗതവും തടസ്സപ്പെട്ടു. രാത്രി വരെ ഗതാഗത സ്തംഭനം തുടർന്നു. നൂറുകണക്കിന് യാത്രക്കാരാണ് ഇതുമൂലം വലഞ്ഞത്. ടാറിങ് നടക്കുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത് പതിവാെണങ്കിലും വെള്ളിയാഴ്ച അതും ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.