ഉപ്പുകളത്തിൽ പാലത്തിെൻറ ഉയരം കൂടിയതായി പരാതി

ചെങ്ങന്നൂർ: മഴുക്കീർ ഉപ്പുകളത്തിൽ പാലത്തിെൻറ കോൺക്രീറ്റിങ് ജോലി പൂർത്തിയായി. പാലത്തിന് ഉയരം കൂടിയതോടെ എതിർദിശയിൽനിന്നുള്ള വാഹനങ്ങളെ കാണാൻ പറ്റുന്നില്ലെന്ന് പരാതിയുണ്ട്. പഴയ പാലത്തിനേക്കാൾ രണ്ടര അടി താഴ്ചയിൽ നിർമിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ, പഴയ പാലത്തിെൻറ കൈവരിയോട് ചേർന്ന കലുങ്കിനേക്കാൾ ഉയരത്തിലാണ് കോൺക്രീറ്റ് ചെയ്തത്. ഇതോടെ റോഡിെൻറ ഉയരവും കൂട്ടേണ്ടി വരും. പാലത്തിെൻറ ലവലിങ് ജോലി കഴിഞ്ഞാലാണ് ഉയരവ്യത്യാസം അറിയാൻ കഴിയുകയെന്നും പഴയതിനേക്കാൾ 30 സെ.മീ. ഉയരം കുറച്ചാണ് നിർമിച്ചതെന്നും പി.ഡബ്ല്യു.ഡി അധികൃതർ പറഞ്ഞു. പാലത്തിെൻറ ദിശ വടക്കുഭാഗത്തേക്ക് മാറ്റിയത് നടപ്പാത നിർമിക്കാനാണെന്നും തെക്കുവശം പൈപ്പ് ലൈൻ ഉണ്ടെന്നും അസി. എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു. കുടിവെള്ള പദ്ധതിയെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത മാന്നാർ: ഹരിപ്പാെട്ട പള്ളിപ്പാട് പാടശേഖരത്തിൽ പത്ത് പഞ്ചായത്തിലേക്ക് നിർമിക്കുന്ന കുടിവെള്ള പദ്ധതിയെച്ചൊല്ലി കോൺഗ്രസിൽ കലാപം. ഇേതതുടർന്ന് മാന്നാർ പഞ്ചായത്ത് പ്രസിഡൻറിനെ മാറ്റാൻ നീക്കമുണ്ടെന്നും ആരോപണമുണ്ട്. മാന്നാർ മുല്ലശേരിക്കടവിൽനിന്ന് ഈ ജലസംഭരണിയിലേക്ക് വെള്ളം എത്തിച്ച്് ഹരിപ്പാട്ട് വിതരണം ചെയ്യാനുള്ള നീക്കമാണ് തർക്കത്തിനിടയാക്കിയത്. അവിടെനിന്ന് വെള്ളം കൊണ്ടുപോകുന്നത് പ്രദേശത്ത് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് ചിലരുടെ വാദം. എ ഗ്രൂപ്പുകാരനായ പഞ്ചായത്ത് പ്രസിഡൻറ് ഈ പദ്ധതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് ഐ ഗ്രൂപ്പിനെ ചൊടിപ്പിച്ചു. പഞ്ചായത്ത്് പ്രസിഡൻറിനെ മാറ്റി ഐ ഗ്രൂപ്പുകാരിയായ വനിത അംഗത്തെ പ്രസിഡൻറാക്കാനുള്ള നീക്കം അണിയറയിലുണ്ട്. പ്രതിപക്ഷ നേതാവിെൻറ അടുത്ത അനുയായിയായ മണ്ഡലം പ്രസിഡൻറിെൻറ നേതൃത്വത്തിലാണ് അട്ടിമറിയെന്നും ചില പ്രവർത്തകർ പറയുന്നു. പെൻഷൻകാർ മസ്റ്ററിങ് നടത്തണം ചെങ്ങന്നൂർ: എല്ലാ സർവിസ് പെൻഷൻകാരും ട്രഷറിയിൽ ഹാജരായി ഇൗ മാസം 31-ന് മുമ്പ് മസ്റ്ററിങ് നടത്തണം. പെൻഷൻ ബുക്ക്, പാസ് ബുക്ക്, ആധാർ കാർഡ് കോപ്പി, പാൻ കാർഡ് എന്നിവ കൊണ്ടുവരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.