രക്ഷാദൗത്യം കൈവിട്ട ഒരാടിനെ തേടുന്ന വലിയ ഇടയെൻറ മനസ്സുമായി -മുഖ്യമന്ത്രി കൊച്ചി: നൂറ് ആടുകളിൽ കൈവിട്ടുപോയ ഒന്നിനെ തേടിപ്പോകുന്ന വലിയ ഇടയെൻറ മനസ്സുമായാണ് സർക്കാർ ഓഖി ചുഴലിക്കാറ്റിൽ രക്ഷാദൗത്യം നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒട്ടേറെപ്പേരെ രക്ഷിച്ചെടുക്കാനായെങ്കിലും ചിലർ കൈവിട്ടുപോയി. തീരങ്ങളിലെ കണ്ണീരൊപ്പണം. അവർക്ക് ആശ്വാസം എത്തിക്കണം. ഈ സമയത്ത് പങ്കുവെപ്പിെൻറ മനോഭാവമാണ് പുലർത്തേണ്ടത്. പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ട ഈ ഘട്ടത്തിൽ അത് ചെയ്തില്ലെങ്കിൽ മറ്റൊരു ഘട്ടം ഉണ്ടാകില്ല. കണ്ണീർ സ്വാഭാവികമാെണന്നും കണ്ണീരിനാൽ മുന്നിലുള്ള വഴി കാണാത്ത അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് അപ്പം അയ്യായിരം പേർക്കാണ് യേശു പങ്കുെവച്ചത്. പങ്കുവെക്കലിേൻറതായ ജീവിതമായിരുന്നു യേശുവിേൻറത്. മറ്റുള്ളവർക്കു വേണ്ടി കരുതൽ ഉണ്ടാകേണ്ട സമയമാണിതെന്നും സർക്കാറിെൻറ സാമൂഹിക സുരക്ഷ മിഷനുകൾക്ക് ക്രൈസ്തവ കാഴ്ചപ്പാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മറൈൻ ഡ്രൈവിൽ സി.എസ്.െഎ ഇൻറർനാഷനലിെൻറ 20ാം വാർഷികാഘോഷവും നാലാമത് മഹസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.